സേവനം വീട്ടുപടിക്കല്‍; ആരാണ് അധികാരിയെന്ന് ലെഫ്റ്റന്റ് ഗവര്‍ണറോട് കെജ്‌രിവാള്‍ 

വീട്ടുപടിക്കല്‍ സേവനങ്ങള്‍ എത്തിക്കാനുള്ള കെജ്രിവാള്‍ സര്‍ക്കാരിന്റെ നടപടിയ്ക്ക് തടസം നിന്ന ലെഫ്റ്റന്റ് ഗവര്‍ണറെ വിമര്‍ശിച്ച് കെജ് രിവാള്‍ - തീരുമാനം എടുക്കാനുള്ള അന്തിമ അധികാരി ആരാണ്‌
സേവനം വീട്ടുപടിക്കല്‍; ആരാണ് അധികാരിയെന്ന് ലെഫ്റ്റന്റ് ഗവര്‍ണറോട് കെജ്‌രിവാള്‍ 
Updated on
1 min read


ന്യൂഡല്‍ഹി: വീട്ടുപടിക്കല്‍ സേവനങ്ങള്‍ എത്തിക്കാനുള്ള  കെജ്രിവാള്‍ സര്‍ക്കാരിന്റെ നടപടിയ്ക്ക് തടസം നിന്നിട്ടില്ലെന്നും പുനരാലോചന നടത്തണമെന്നുമാണ് ആവശ്യപ്പെട്ടതെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിന് മറുപടിയുമായി കെജ് രിവാള്‍. തീരുമാനം എടുക്കാനുള്ള അന്തിമ അധികാരി ആരെന്ന ചോദ്യമാണ് കെജ് രിവാള്‍ മുന്നോട്ട് വെച്ചത്. ഇതോടെ വീണ്ടും ഡല്‍ഹിയില്‍ അധികാര തര്‍ക്കം മൂര്‍ച്ഛിച്ചിരിക്കുയാണ്. ഡല്‍ഹി സര്‍ക്കാരിന്റെ 40 സേവനങ്ങള്‍ വീട്ടില്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് ലഫ്. ഗവര്‍ണര്‍ അനുമതി നല്‍കിയില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിമര്‍ശിച്ചതിനു പിന്നാലെയായിരുന്നു വിശദീകരണവുമായി ഗവര്‍ണറുടെ രംഗപ്രവേശം. ഇതോടെ പദ്ധതിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. 

െ്രെഡവിങ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വീട്ടു പടിക്കല്‍ ലഭ്യമാക്കുന്ന പദ്ധതിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഭരണം വീട്ടുപടിക്കലേക്ക് (ഹോം ഡെലിവറി ഓഫ് ഗവേണന്‍സ്) എന്നതാണു പദ്ധതിയുടെ ലക്ഷ്യം. സേവനങ്ങള്‍ വീട്ടില്‍ എത്തിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. സ്വകാര്യ ഏജന്‍സിയില്‍നിന്നാണ് ഇത്തരം ആളുകളെ ലഭ്യമാക്കുന്നത്. ജല കണക്ഷന്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, െ്രെഡവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, വാഹന ആര്‍സികളുടെ പകര്‍പ്പ് തുടങ്ങി നിരവധി സേവനങ്ങളാണ് പട്ടികയില്‍ ഉള്ളത്. 

െ്രെഡവിങ് ലൈസന്‍സ് ആവശ്യമുള്ളയാള്‍ നിര്‍ദിഷ്ട കോള്‍ സെന്റര്‍ നമ്പരിലേക്കു വിളിക്കുക. ഫോണെടുക്കുന്നയാള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുക. റജിസ്‌ട്രേഷന്റെ പശ്ചാത്തലത്തില്‍ ഒരു മൊബൈല്‍ സേവകിന്റെ സേവനം ലഭിക്കും. അദ്ദേഹം വീട്ടിലെത്തി ആവശ്യമായ രേഖകള്‍ വാങ്ങും. ഫോട്ടോയ്ക്കായി മേഖലാ ഗതാഗത വകുപ്പ് ഓഫിസിലേക്കു പോകണം. ആദ്യമെത്തിയ മൊബൈല്‍ സേവക് പിന്നീടു െ്രെഡവിങ് ലൈസന്‍സ് വീട്ടിലെത്തിക്കും. ആദ്യ ഘട്ടത്തില്‍ 10 സേവനങ്ങളാണു ലഭ്യമാക്കുക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com