

കൊട്ടാരക്കര: ഡോ. വന്ദന ദാസിന് കുത്തേറ്റ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മുൻപും ഡോക്‌ടർക്ക് നേരെ അതിക്രമം നടന്നിട്ടുണ്ട്. 30 വർഷത്തിന് മുൻപ് താലൂക്ക് ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ.സുലേഖ രാമചന്ദ്രന് നേരെയാണ് ആക്രമണമുണ്ടായത്. 1989–90 ലാണ് സംഭവം. 
  
ആശുപത്രി ജീവനക്കാരിൽ ഒരാളുടെ ഭാര്യയ്ക്കു പ്രസവത്തെ തുടർന്നു രക്തസ്രാവമുണ്ടായി. കൊല്ലത്തെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ യുവതി മരിച്ചു. ഇതറിഞ്ഞ്, ജീവനക്കാരന്റെ സഹോദരൻ റബർ ടാപ്പിങ് കത്തികൊണ്ടു ഡോ.സുലേഖയെ കുത്തി.
സഹപ്രവർത്തകരുടെ സഹായത്തോടെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച് ഡോ.സുലേഖയുടെ ജീവൻ രക്ഷിക്കാനായി. അന്ന് താലൂക്ക് ആശുപത്രിയിലുണ്ടായിരുന്ന ഡോ. എൻ എൻ മുരളി ഓർത്തെടുത്തു. അന്നു പിറന്ന പെൺകുഞ്ഞ് ഇപ്പോൾ ഡോക്ടറാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
