മലപ്പുറം: ദൃശ്യ കൊലക്കേസിൽ 518 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. പെരിന്തൽമണ്ണ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കുറ്റപത്രം നൽകിയത്. ജൂൺ 17നാണ് പ്രണയം നിരസിച്ചതിന്റെ പേരിൽ ദൃശ്യയെ (21) പ്രതിയായ വിനീഷ് വിനോദ് (21) കുത്തിക്കൊന്നത്. കൃത്യം നടന്ന് 57–ാമത്തെ ദിവസമാണ് കുറ്റപത്രം നൽകിയത്.
കേസിൽ 81 സാക്ഷികളെ പൊലീസ് ചോദ്യം ചെയ്‌തു. 80 തൊണ്ടിമുതലുകളും അനുബന്ധ രേഖകളും സമർപ്പിച്ചിട്ടുണ്ട്. വിനീഷ് നിലവിൽ റിമാൻഡിലാണ്.
ഒറ്റപ്പാലം നെഹ്റു കോളജിൽ എൽഎൽബി മൂന്നാം വർഷ വിദ്യാർഥിനിയായ ദൃശ്യയെ വീട്ടിലെ കിടപ്പുമുറിയിൽ കയറിയാണ് വിനീഷ് കുത്തിക്കൊന്നത്. ദേഹത്ത് 20ലേറെ മുറിവുകളുണ്ടായിരുന്നു. അക്രമം തടയാനുള്ള ശ്രമത്തിനിടെ ദൃശ്യയുടെ സഹോദരിക്കും പരുക്കേറ്റിരുന്നു. കൃത്യം നടത്തിയ ശേഷം ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച വിനീഷിനെ ഡ്രൈവർ തന്ത്രപരമായി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates