ബിഹാറില്‍ അധ്യാപകന്‍, ഇടുക്കിയില്‍ കഞ്ചാവ് 'കച്ചവടം'; ലഹരി വില്‍പ്പനക്കാരനും വാങ്ങിയവരും ഉള്‍പ്പെടെ 6 പേര്‍ പിടിയില്‍

സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം എക്‌സൈസ് അന്വേഷിച്ചു വരികയാണ്
ganja case
കേസില്‍ അറസ്റ്റിലായ പ്രതികള്‍
Updated on
1 min read

തൊടുപുഴ: ബിഹാറില്‍ അധ്യാപകനായി ജോലി ചെയ്യവെ നാട്ടിലെത്തി കഞ്ചാവ് വില്‍പ്പന നടത്തിവന്ന പ്രധാന കണ്ണിയും, ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങിയ അച്ഛനും മകനുമടക്കം ആറുപേര്‍ എക്‌സൈസിന്റെ പിടിയിലായി.

ഇടുക്കി രാജാക്കാട് സ്വദേശി കടുവാകുഴിയില്‍ റോബിന്‍ റെജിയെയാണ് 30 ഗ്രാം കഞ്ചാവുമായി നെടുംകണ്ടം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ബിഹാറില്‍ അധ്യാപകനായ ഇയാള്‍ രണ്ടുമാസത്തെ അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു. അവിടെനിന്ന് എത്തിച്ച കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തി ആഡംബര ജീവിതം നയിച്ചു വരികയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങിയ രാജാക്കാട് മുക്കുടി സ്വദേശി പുത്തന്‍പറമ്പില്‍ ബിജു, മകന്‍ അലന്‍ എന്നിവരെ 25 ഗ്രാം കഞ്ചാവുമായി രാജാക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാണ് എക്‌സൈസ് പിടികൂടിയത്. ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ബിഹാറില്‍ നിന്നും കഞ്ചാവ് എത്തിച്ചു നല്‍കിയ റോബിന്‍ റെജിയെക്കുറിച്ച് വിവര ലഭിക്കുന്നത്.

തുടര്‍ന്ന് രാജാക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് സംഘം നടത്തിയ തിരച്ചിലില്‍ ആറു ഗ്രാം കഞ്ചാവുമായി കൈത്തുങ്കല്‍ ഷാന്‍, കണ്ടത്തില്‍ ഷെബിന്‍, കയ്യാനിക്കല്‍ സഞ്ജീവ് എന്നിവരും പിടിയിലായി. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം എക്‌സൈസ് അന്വേഷിച്ചു വരികയാണ്.

ganja case
വീണ്ടും ന്യൂനമര്‍ദം; നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; ഏഴിടത്ത് ഓറഞ്ച് അലര്‍ട്ട്
ganja case
മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കും; അഞ്ചുതെങ്ങിലെത്തി മന്ത്രി സിപി ജോണ്‍
ganja case
'കേന്ദ്രസഹായം നഷ്ടമാകരുത്'; പെന്‍ഷന്‍ വിതരണത്തില്‍ സഹകരണ സംഘങ്ങളെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി സര്‍ക്കാര്‍
Summary

6 arrested in ganja case in Idukki

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

A complaint has been filed against a teacher for allegedly slapping a student across the face for talking in the classroom.
Saritha and Muhammed Shafi
palakkad excise
Mullaperiyar Dam
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com