കഴക്കൂട്ടം ഹോസ്റ്റല്‍ പീഡനം: പ്രതിയെ യുവതി തിരിച്ചറിഞ്ഞു; ക്രൂരകൃത്യത്തിന് മുന്‍പ് മോഷണവും നടത്തി

പ്രതി മോഷണത്തിനായി എത്തിയതെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.
a native of Tamil Nadu, has been arrested for sexually assaulting a woman who is an employee of Technopark
പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ SM ONLINE
Updated on
1 min read

തിരുവനന്തപുരം: ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് സ്വദേശിയായ മധുര ബെഞ്ചമിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി മോഷണത്തിനായി എത്തിയതെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

a native of Tamil Nadu, has been arrested for sexually assaulting a woman who is an employee of Technopark
മദ്യപാനത്തിനിടെ തര്‍ക്കം; കടയ്ക്കലില്‍ 58കാരനെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു

മധുര സ്വദേശിയായ ഇയാള്‍ ലോറി ഡ്രൈവറാണെന്നും ജോലിക്കായാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയതെന്നും പൊലീസ് പറഞ്ഞ. പ്രതി കുറ്റം സമ്മതിച്ചു. ഇന്ന് പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതിയെ പീഡനത്തിന് ഇരയായ യുവതി തിരിച്ചറിഞ്ഞു.

a native of Tamil Nadu, has been arrested for sexually assaulting a woman who is an employee of Technopark
രാഷ്ട്രപതി നാളെ കേരളത്തിലെത്തും, ശബരിമല ദർശനം മറ്റന്നാൾ; സുരക്ഷാക്രമീകരണങ്ങളുടെ റിഹേഴ്‌സൽ നാളെ

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ ഉടന്‍ പിടികൂടിയത്. വെളളിയാഴ്ച പുലര്‍ച്ചെ ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു യുവതി പീഡനത്തിനിരയായത്. പെണ്‍കുട്ടി ബഹളം വച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഹോസ്റ്റലുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്നും കഴക്കൂട്ടം കേന്ദ്രീകരിച്ചു പട്രോളിങ് നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. എല്ലാ ഹോസ്റ്റലുകളിലും കൃത്യമായ റജിസ്റ്റര്‍ വേണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Summary

A man, a native of Tamil Nadu, has been arrested for sexually assaulting a woman who is an employee of Technopark, inside her hostel in Kazhakkoottam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com