'അങ്ങനെ ചിന്തിക്കുന്നത് നോണ്‍സെന്‍സ്'; സിനിമാ താരങ്ങളുടെ വീട്ടിലെ റെയ്ഡില്‍ സുരേഷ് ഗോപിയെ തള്ളി ദേവന്‍

ശബരിമല വിഷയത്തില്‍ മാധ്യമങ്ങളും ഹൈക്കോടതിയുമാണ് ജാഗ്രത കാണിക്കുന്നത്
Suresh Gopi
Suresh Gopi
Updated on
1 min read

കോഴിക്കോട്: സിനിമ താരങ്ങളുടെ വീട്ടില്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ നടത്തിയ പരിശോധന വിവാദങ്ങള്‍ വഴി തിരിച്ചുവിടാനാണെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പരാമര്‍ശം തള്ളി നടന്‍ ദേവന്‍. തൃശൂര്‍ എംപി കൂടിയായ സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണെന്നാണ് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ നടന്‍ ദേവന്റെ നിലപാട്. കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Suresh Gopi
'നടന്മാരുടെ വീട്ടിലെ ഇഡി റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാന്‍'; വിചിത്ര വാദവുമായി സുരേഷ് ഗോപി

നാടിനെ നാണം കെടുത്തുന്ന ഒരു കള്ളക്കടത്ത് ഉണ്ടായിട്ട് അതിനെ സിനിമ താരങ്ങളുടെ പേരിലേക്ക് മാറ്റുന്നതിന് പിന്നാലെ പോകുന്നവരല്ല മീഡിയ. വിവാദം വഴി തിരിച്ച് വിടാനാണ് റെയ്ഡ് എന്നവാദം നോണ്‍സെന്‍സ് ആണെന്നും ദേവന്‍ പറയുന്നു. ശബരിമല വിഷയത്തില്‍ മാധ്യമങ്ങളും ഹൈക്കോടതിയുമാണ് ജാഗ്രത കാണിക്കുന്നത്. ശബരിമലയിലേത് വിവാദമല്ല, പകല്‍ കൊള്ളയാണ്. കൊള്ള നടന്നത് ശബരിമലയില്‍ മാത്രമല്ല മറ്റു ക്ഷേത്രങ്ങളിലുമാണ്. കൊള്ള നടത്തുന്നവര്‍ തന്നെ ഇതിനെക്കുറിച്ച് അന്വേഷിച്ചാല്‍ ശരിയാവില്ല. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും ദേവന്‍ പറഞ്ഞു.

Suresh Gopi
'കോണ്‍ഗ്രസിനെ മൂലയ്ക്കിരുത്തി ലീഗ് ഭരിക്കും, കേരളത്തില്‍ പാകിസ്ഥാന്‍ ഭരണം വരും'; വീണ്ടും വെള്ളാപ്പള്ളി

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനാണ് നടന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയത് എന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം. രണ്ടു സിനിമാക്കാരെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ശബരിമല വിഷയം മറച്ചുവയ്ക്കാനാണ്. പ്രജാ വിവാദവും ഇതിന്റെ ഭാഗമാണ്, കേന്ദ്രമന്ത്രിയായതിനാല്‍ കൂടുതലൊന്നും പറയുന്നില്ല എന്നും പാലക്കാട് കല്ലേക്കുളങ്ങരയിലെ കലുങ്ക് സംവാദത്തില്‍ സുരേഷ് ഗോപി പറഞ്ഞു.

Summary

Actor Devan has rejected Union Minister Suresh Gopi's remarks that the searches conducted by various investigative agencies at the homes of film stars are aimed at diverting attention from controversies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com