സത്യത്തിൻ്റെ വിജയം, നീതി ലഭിക്കാൻ നിമിത്തമായതിൽ സന്തോഷിക്കുന്നു: റിനി ആൻ ജോർജ്

താന്‍ ഉന്നയിച്ച ആക്ഷേപം വെറും കഥകളല്ലെന്നതിന്റെ ആദ്യ സൂചനയാണ് കോടതി ഇടപെടൽ
Rini Ann George
Rini Ann George
Updated on
1 min read

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളുകയും, കോണ്‍ഗ്രസ് സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്ത നടപടി സ്ത്രീകളുടെ വിജയമെന്ന് നടി റിനി ആന്‍ ജോര്‍ജ്. തന്റെ തുറന്ന് പറച്ചിലിന് പിന്നാലെ സൈബര്‍ ആക്രമണം ഉള്‍പ്പെടെ വലിയ അധിക്ഷേപം നേരിട്ടു. താന്‍ ഉന്നയിച്ച ആക്ഷേപം വെറും കഥകളാണ് എന്ന നിലയിലായിരുന്നു ആദ്യഘട്ടത്തില്‍ പ്രചാരണം. എന്നാല്‍ അവ വെറും കഥകളല്ലെന്നതിന്റെ ആദ്യ സൂചനയാണ് കോടതി ഇടപെടലിലൂടെ വ്യക്തമാകുന്നത്.

Rini Ann George
ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെ രാഹുലിന്റെ മൊബൈല്‍ ഫോണ്‍ ഓണായി; കോള്‍ ചെയ്തപ്പോള്‍ കട്ടാക്കി

എന്റെ സഹോദരിമാര്‍ക്ക് നീതി കിട്ടുന്നതിന് നിമിത്തമായെന്നതില്‍ സന്തോഷമുണ്ടെന്നും റിനി മാധ്യമങ്ങളോട് പ്രതികരിച്ചു. 'ഇത് സത്യത്തിന്റെ വിജയം. അതിജീവിതകളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു. സ്ത്രീപക്ഷ നടപടി സ്വീകരിച്ചതിന് പാര്‍ട്ടിയോട് നന്ദി അറിയിക്കുന്നു. ഒരുപാട് സൈബര്‍ അറ്റാക്ക് നേരിട്ടിരുന്നു. ഇപ്പോള്‍ കോടതി എല്ലാം സത്യമാണെന്ന് പറഞ്ഞു. എന്റെ സഹോദരിമാര്‍ക്ക് നീതി നല്‍കാന്‍ നിമിത്തമായതില്‍ സന്തോഷിക്കുന്നു,' എന്നാണ് റിനിയുടെ പ്രതികരണം.

Rini Ann George
പാപം ചെയ്യാത്തവര്‍ മാത്രം കല്ലെറിയട്ടെ, രാഹുല്‍ വീണത് സ്വയം കുഴിച്ച കുഴിയില്‍: ചെറിയാന്‍ ഫിലിപ്പ്

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പേര് പരാമര്‍ശിക്കാതെ റിനി നടത്തിയ പ്രതികരണമായിരുന്നു ചര്‍ച്ചകള്‍ രാഹുല്‍ മാങ്കൂട്ടത്തിലേക്ക് എത്തിച്ചത്. ഒരു യുവ നേതാവ് മൂന്നുവര്‍ഷക്കാലം തന്നോട് മോശമായി പെരുമാറി എന്നായിരുന്നു റിനിയുടെ ആരോപണം. ഹു കെയേഴ്‌സ് എന്ന നിലപാട് സ്വീകരിക്കുന്ന യുവ നേതാവ് സോഷ്യല്‍ മീഡിയ വഴി ആക്ഷേപകരമായ സന്ദേശങ്ങള്‍ ഉള്‍പ്പെടെ അയച്ചെന്നായിരുന്നു റിനിയുടെ വെളിപ്പെടുത്തല്‍.

Summary

This is the victory of truth: Actor Rini Ann George reaction against Rahul Mamkootathil after court rejected his pre-arrest bail plea.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com