'കേരളത്തില്‍ എവിടെയും 3ലക്ഷം വരെ ലോണ്‍'; ചതിയില്‍ വീഴരുതെന്ന് നടന്‍ അജു വര്‍ഗീസ്

ഈ പദ്ധതിയുമായി എനിക്ക് യാതൊരുവിധ ബന്ധവുമില്ല. ഇത്തരം വ്യാജ വാഗ്ദാനങ്ങളില്‍ വീഴരുതെന്നും നിങ്ങളുടെ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നഷ്ടപ്പെടുത്തരുതെന്നും അഭ്യര്‍ഥിക്കുന്നു
Aju Varghese
Aju Varghese
Updated on
1 min read

കൊച്ചി: തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നതായി നടന്‍ അജുവര്‍ഗീസ്. എഎം ട്രസ്റ്റ് ലോണ്‍ സര്‍വീസസ് എന്ന പേരിലാണ് പരസ്യം. ആരും ചതിയില്‍പ്പെടരുതെന്നും അജി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

Aju Varghese
കാലടിയില്‍ കോളേജ് വിദ്യാര്‍ഥി പുഴയില്‍ മരിച്ച നിലയില്‍

പരസ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അജുവര്‍ഗീസ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഈസി പേഴ്‌സണല്‍ ലോണ്‍ എന്ന പേരില്‍ കേരളത്തില്‍ എവിടെയും മൂന്ന് ലക്ഷം രൂപ വരെ ലോണ്‍ നല്‍കാമെന്ന് പറഞ്ഞാണ് പരസ്യം. പരസ്യത്തില്‍ അജുവര്‍ഗീസിന്റെ ചിത്രമാണ് എഎം ട്രസ്റ്റ് ലോണ്‍ സര്‍വീസസ് ഉപയോഗിച്ചത്. ഇതുപോലെ മറ്റ് ചലച്ചിത്ര താരങ്ങളുടെ ചിത്രം ഉപയോഗിച്ചും സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം പ്രചരിക്കുന്നുണ്ട്.

Aju Varghese
നാടുവിട്ടത് ലോണ്‍ ആപ്പിന്റെയും ബ്ലേഡ് മാഫിയയുടെയും ഭീഷണി മൂലം; വിഷ്ണുവിന്റെ മൊഴി

'എന്റെ അനുവാദമില്ലാതെ ഒരു അനധികൃത ബാങ്കിംഗ് സ്ഥാപനം എന്റെ പേരും ചിത്രവും അവരുടെ പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പദ്ധതിയുമായി എനിക്ക് യാതൊരുവിധ ബന്ധവുമില്ല. ഇത്തരം വ്യാജ വാഗ്ദാനങ്ങളില്‍ വീഴരുതെന്നും നിങ്ങളുടെ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നഷ്ടപ്പെടുത്തരുതെന്നും അഭ്യര്‍ഥിക്കുന്നു.'- അജു സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.

ഇത്തരം പരസ്യങ്ങള്‍ കണ്ടാണ് പലരും ലോണ്‍ എടുക്കുന്നതും പിന്നീട് ചതിയില്‍ കുടുങ്ങുന്നത്. ഈ സാഹചര്യത്തിലാണ് അജു ഇക്കാര്യം സാമൂഹിക മാധ്യമം വഴി പങ്കുവച്ചത്. നിലവില്‍ താരം പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

Summary

Aju Varghese Denies Links to Viral Loan Ads; Cautions Fans Against Fraud

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com