ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്

കാർഡിയോളജി വിഭാഗം മേധാവി ഡോ. വിനയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം
Alappuzha Medical College
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Updated on
1 min read

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുന്നപ്ര സ്വദേശി ഉമൈബയുടെ മരണം ചികിൽസാപ്പിഴവെന്ന പരാതിയില്‍ ഡിഎംഇ നിയോഗിച്ച അന്വേഷണ സംഘം ഇന്ന് മെഡിക്കല്‍ കോളജിലെത്തി പരിശോധിച്ച് റിപ്പോർട്ട് നൽകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാർഡിയോളജി വിഭാഗം മേധാവി ഡോ. വിനയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഉമൈബയുടെ മരണം ചികില്‍സാപ്പിഴവു മൂലമെന്നാണ് ബന്ധുക്കളുടെ പരാതി. പക്ഷാഘാതം വന്നതിനെ തുടർന്ന് 24 ദിവസത്തിന് മുൻപ് ഉമൈബ ചികിൽസ തേടിയിരുന്നു. ചികിൽസയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും പനിബാധിച്ചു വീണ്ടും ആശുപത്രിയിലെത്തി.

Alappuzha Medical College
മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

24 ദിവസത്തിനിടെ മൂന്നു തവണ കിടത്തി ചികിൽസയ്ക്കു വിധേയയായി. പനി ഗുരുതരമായതിനെ തുടർന്ന് ചൊവ്വാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്‌ച രാത്രി മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മതിയായ ചികിൽസ ലഭിച്ചില്ലെന്നാരോപിച്ച് മകനും ബന്ധുക്കളും ഉമൈബയുടെ മൃതദേഹവുമായി അർധരാത്രിയോടെ ആശുപത്രിയ്ക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com