തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും ക്വാറന്റീൻ ലംഘന പരിശോധനയ്ക്കും ബോധവൽക്കരണത്തിനുമായി നിയോഗിക്കാൻ നിർദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ പൊലീസിനെ ഇത്തരം ജോലികൾക്കു നിയോഗിച്ചതു വിജയിച്ച സാഹചര്യത്തിലാണ് നിർദേശം.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിർത്തി വച്ചിരിക്കുന്ന പൊലീസ് കോൺസ്റ്റബിൾമാരുടെ പരിശീലന പരിപാടിയിലെ അംഘങ്ങളെും പൊലീസിനൊപ്പം വൊളന്റിയർമാരായി നിയോഗിക്കും. ഇവരെയും പരിശീലനത്തിലുണ്ടായിരുന്ന 391 വനിതകളെ അവരുടെ നാട്ടിലെ പൊലീസ് സ്റ്റേഷനിലാണ് നിയോഗിക്കുക.
സബ് ഇൻസ്പെക്ടർ ട്രെയിനികളായ 167 പേർ ഇപ്പോൾത്തന്നെ വൊളന്റിയർമാരായുണ്ട്. പരിശീലനത്തിലുള്ള പുരുഷൻമാരായ 2476 പൊലീസുകാരെ നാട്ടിലെ സ്റ്റേഷനുകളിൽ ഡ്യൂട്ടിക്കു നിയോഗിക്കും. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പരിശീലനം നേടി വരുന്ന 124 പേരെ ട്രൈബൽ മേഖലകളിൽ നിയോഗിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates