angamaly hit and run jaslia death medical student driver
ജസ്ലിയ

ജസ്ലിയയെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെപോയ കാര്‍ ഓടിച്ചത് യുവഡോക്ടര്‍

Published on

കൊച്ചി: കോളജ് വിദ്യാര്‍ഥിനിയായ ജസ്ലിയയെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെപോയ കാര്‍ ഓടിച്ചത് യുവഡോക്ടര്‍. ചാലാക്ക മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക് ജോര്‍ജാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. വാഹനവും പിടിച്ചെടുത്തു.

സിറിയക്കിനൊപ്പം സഹപാഠി അക്ഷയും കാറില്‍ ഉണ്ടായിരുന്നു. അക്ഷയ് ബുധനാഴ്ച അങ്കമാലി സ്റ്റേഷനിലെത്തി മൊഴി നല്‍കി. അതേസമയം കാര്‍ ഓടിച്ചിരുന്ന സിറിയക്കിനെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അപകടംനടന്ന് അഞ്ചുദിവസം പിന്നിട്ടിട്ടും കാര്‍ ഓടിച്ചയാളെ പിടികൂടാത്തതിനാല്‍ പൊലീസിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

angamaly hit and run jaslia death medical student driver
നെയ്യാറ്റിന്‍കരയില്‍ സ്വയം ചിതയൊരുക്കി ഭാര്യ ജീവനൊടുക്കിയതിന് പിന്നാലെ ഭര്‍ത്താവും മരിച്ചു

നീതി ലഭിക്കണമെന്നാശ്യപ്പെട്ട് മോര്‍ണിങ് സ്റ്റാര്‍ കോളജ് വിദ്യാര്‍ഥിനികള്‍ അങ്കമാലി പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധവുമായെത്തി. യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ, എഐവൈഎഫ്. എന്നീ സംഘടനകളും പൊലീസ് സ്റ്റേഷനിലെത്തി കുത്തിയിരിപ്പ് സമരം നടത്തി. ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ജസ്ലിയയെ കാറിടിച്ച് തെറിപ്പിച്ചത്. ചികിത്സയിലായിരുന്ന ജസ്ലിയ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ജസ്ലിയയുടെ അവയവങ്ങള്‍ ദാനംചെയ്തു.

Summary

Medical students identified in the fatal hit-and-run that killed college student Jaslia in Angamaly, Driver Ciriac George is absconding

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com