കൊച്ചി; ഫുട്ബോൾ മാന്ത്രികൻ ഡീഗോ മറഡോണ ഒപ്പിട്ടു നൽകിയ ടീഷർട്ട്. അൻവറിന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനമായിരുന്നു ഇത്. എന്നാൽ ഇപ്പോൾ ജീവിക്കാൻവേണ്ടി ആ ടീഷർട്ട് ലേലത്തിനു വയ്ക്കാൻ ഒരുങ്ങുകയാണ് ഈ ഫോർട്ടുകോച്ചി സ്വദേശി. 52 കാരനായ മുഹമ്മദ് അൻവറാണ് പ്രവാസ ജീവിതം അവസാനിച്ചതോടെ ദുരിതത്തിലായത്.
മറഡോണയുടെ മുടിവെട്ടുകാരനായി മൂന്നു വർഷം
മൂന്നു വർഷത്തോളം മറഡോണയുടെ മുടിവെട്ടുകാരനായിരുന്ന അൻവർ. ദുബായ് അൽവാസൽ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായിരുന്നപ്പോഴാണ് മറഡോണയുടെ സ്വകാര്യ മുടിവെട്ടുകാരനാവാൻ അൻവറിന് അവസരം ലഭിച്ചത്. ഒരിക്കൽ തന്റെ മകന്റെ പിറന്നാളാണെന്ന് പറഞ്ഞതോടെ ഒരു ടീഷർട്ട് വാങ്ങി വരാൻ മറഡോണ ആവശ്യപ്പെടുകയായിരുന്നു. ടീഷർട്ട് കൊണ്ടുചെന്നപ്പോൾ ഒപ്പിട്ടു സമ്മാനിച്ചു.
കുടുസു മുറിയിൽ വാടകയ്ക്ക് താമസം
20 വർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് വർഷങ്ങൾക്ക് മുൻപാണ് അൻവർ നാട്ടിലേക്ക് തിരിച്ചെത്തിയത്. കുടുംബവുമായി അകന്നു കഴിയുന്ന അദ്ദേഹം തമ്മനത്ത് ഒരു മുറിയിൽ വാടകയ്ക്കാണ് താമസിച്ചിരുന്നത്. എന്നാൽ പണി ഇല്ലാതെ വാടക കൊടുക്കാൻ പോലും പണമില്ലാതെ വന്നതോടെയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിധി ലേലം ചെയ്യാൻ തീരുമാനിക്കുന്നത്. സുഹൃത്തുക്കളാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത്. നല്ല തുക ലഭിച്ചാൽ അത് ഉപയോഗിച്ച് പാർവർ തുടങ്ങാനാണ് അൻവർ തീരുമാനിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates