അരൂർ- തുറവൂർ ഉയരപ്പാത: മഴ പെയ്താൽ സ്ഥിതി മോശം; കലക്ടർ മൂകസാക്ഷിയായി ഇരിക്കരുതെന്ന് ഹൈക്കോടതി

ജനങ്ങൾക്ക് വേണ്ടിയാണ് റോഡു നിർമ്മാണമെന്ന് ദേശീയപാത അതോറിട്ടി
aroor flyover
അരൂരിൽ മേൽപ്പാല നിർമ്മാണം പുരോ​ഗമിക്കുന്നു സോഷ്യൽ മീഡിയ
Updated on
1 min read

കൊച്ചി: കലക്ടർ മൂകസാക്ഷിയായി ഇരിക്കരുതെന്ന് ഹൈക്കോടതി. അരൂർ- തുറവൂർ ഉയരപ്പാത കലക്ടർ സന്ദർശിക്കണം. കലക്ടർ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. അരൂർ- തുറവൂർ ഉയരപ്പാതയുടെ ഇപ്പോഴത്തെ സാഹചര്യം എന്താണെന്ന് കോടതി ചോദിച്ചു.

ഉയരപ്പാത മേഖലയിൽ മഴ പെയ്താൽ അവിടത്തെ സാഹചര്യം മോശമാകുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ജനങ്ങൾക്ക് വേണ്ടിയാണ് റോഡു നിർമ്മാണമെന്ന് ദേശീയപാത അതോറിട്ടി വ്യക്തമാക്കി. എല്ലാവരും തങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും ദേശീയപാത അതോറിട്ടി അധികൃതർ കുറ്റപ്പെടുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

aroor flyover
ലിവിങ് ടു​ഗതർ വിവാഹം അല്ല; ഗാർഹിക പീഡനത്തിന്‍റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി

സർവീസ് റോഡു നിർമ്മിക്കുമെന്ന ഉറപ്പ് ദേശീയപാത അധികൃതർ പാലിച്ചില്ലെന്ന് അമിക്കസ് ക്യൂറി പറഞ്ഞു. ദേശീയപാത അതോറിട്ടിക്കും കരാറുകാർക്കും ഉത്തരവാദിത്തമുണ്ടെന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കി. സർവീസ് റോഡ് നിർമ്മിക്കുമെന്ന് ചർച്ചയിൽ ഉറപ്പു നൽകിയതാണെന്ന് സർക്കാർ അറിയിച്ചു. ഇതേത്തുടർന്ന് പ്രശ്നപരിഹാരത്തിനായി യോ​ഗം ചേരാൻ കലക്ടറോട് കോടതി നിർദേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com