നിയമസഭ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇനി പേര് ചേര്‍ക്കാനാവില്ല, വിശദാംശങ്ങള്‍

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാമെങ്കിലും മാര്‍ച്ച് 15ന് മുമ്പ് നല്‍കിയ അപേക്ഷകള്‍ മാത്രമേ ഇത്തവണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പട്ടികയില്‍ വോട്ട് ചേര്‍ക്കാന്‍ പരിഗണിക്കുകയുള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
 Names cannot added to voter's lists
Names cannot added to voter's listsപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാമെങ്കിലും മാര്‍ച്ച് 15ന് മുമ്പ് നല്‍കിയ അപേക്ഷകള്‍ മാത്രമേ ഇത്തവണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പട്ടികയില്‍ വോട്ട് ചേര്‍ക്കാന്‍ പരിഗണിക്കുകയുള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇനി അപേക്ഷ നല്‍കുന്നവര്‍ക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല. 10 ദിവസം മുമ്പുവരെ സമര്‍പ്പിച്ച അപേക്ഷകളാണ് നിലവില്‍ പ്രോസസ് ചെയ്ത് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.

 Names cannot added to voter's lists
'നൂറില്‍പരം സീറ്റുകളില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി'; എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് പിഡിപി

അപേക്ഷ സ്വീകരിച്ച് വോട്ടര്‍ പട്ടികയില്‍ ഇടംപിടിക്കുന്നതുവരെ നീളുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പരമാവധി 10 ദിവസം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിപ്പില്‍ പറഞ്ഞു. അതിനാല്‍, മാര്‍ച്ച് 15 വരെ സമര്‍പ്പിച്ച അപേക്ഷകളാണ് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അര്‍ഹമാകുന്നത്. ഇനി ലഭിക്കുന്ന പുതിയ അപേക്ഷകള്‍ സ്വീകരിക്കുകയോ മാര്‍ച്ച് 15നു ശേഷം ലഭിച്ച അപേക്ഷകളില്‍ നടപടി സ്വീകരിക്കുകയോ ചെയ്യുക തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനശേഷമായിരിക്കും.

 Names cannot added to voter's lists
തൃശൂരിൽ വിമതനാകില്ല; മത്സരത്തിൽ നിന്നു പിൻമാറി ബിജെപി മുൻ ജില്ലാ പ്രസിഡന്റ്
Summary

Assembly election: Names cannot added to voter's lists

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com