'തരൂരിന് നിശ്ചയിച്ചത് വിഡി സതീശന് നല്‍കി'; എം എ ജോണ്‍ പുരസ്‌കാരത്തില്‍ 'അവാര്‍ഡ് ചോരി' വിവാദം

എം എ ജോണിന്റെ കുടുംബാംഗവും മാധ്യമ പ്രവര്‍ത്തകനും അവാര്‍ഡ് നിര്‍ണയ സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയുമായ ആനന്ദ് കൊച്ചുകുടിയാണ് ആരോപണം ഉന്നയിച്ചത്.
 vd satheesan shashi tharoor
Award theft controversy in M A John award
Updated on
1 min read

എറണാകുളം: കോണ്‍ഗ്രസ് എംപി ശശി തരൂരിന് നിശ്ചയിച്ച പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി ഡി സതീശന് മാറ്റി നിശ്ചയിച്ച് സമ്മാനിച്ചെന്ന് ആക്ഷേപം. ഓഗസ്റ്റ് 11 ന് തൃശൂരില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനില്‍ നിന്നും എറ്റുവാങ്ങിയ എം എ ജോണ്‍ സ്മാരക പുരസ്‌കാരവുമായി ബന്ധപ്പെട്ടാണ് പുതിയ ചര്‍ച്ചകള്‍. എം എ ജോണിന്റെ കുടുംബാംഗവും മാധ്യമ പ്രവര്‍ത്തകനും അവാര്‍ഡ് നിര്‍ണയ സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയുമായ ആനന്ദ് കൊച്ചുകുടിയാണ് ആരോപണം ഉന്നയിച്ചത്. എക്‌സ് പോസ്റ്റിലാണ് ആനന്ദ് കൊച്ചുകുടിയുടെ പ്രതികരണം.

 vd satheesan shashi tharoor
'ഒരു കെട്ടിട നമ്പറില്‍ 327 വോട്ടര്‍മാര്‍'; കോഴിക്കോട് കോര്‍പ്പറേഷനില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് മുസ്ലീംലീഗ്

''ആരെങ്കിലും ഒരു അവാര്‍ഡ് 'മോഷ്ടിക്കുന്ന' കാര്യം നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ശശി തരൂരിന് നല്‍കാന്‍ നിശ്ചയിച്ചിരുന്ന എംഎ ജോണിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഒരു അവാര്‍ഡ്, അവാര്‍ഡ് നിര്‍ണയ സമിതിയുടെ ഘടനയില്‍ കൃത്രിമം കാണിച്ചുകൊണ്ട്, കേരള പ്രതിപക്ഷ നേതാവിന് സമര്‍പ്പിച്ച കൗതുകകരമായ സംഭവം ഇതാ.'' എന്നാണ് ആനന്ദ് കൊച്ചുകുടിയുടെ പോസ്റ്റ്. എംഎ ജോണ്‍ സ്മാരക പുരസ്‌കാര ചടങ്ങിന്റെ പോസ്റ്റുള്‍പ്പെടെ പങ്കുവച്ചാണ് കുറിപ്പ്.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ കെപിസിസി പ്രസിഡണ്ട് വി എം സുധീരന്‍ എന്നിവരുള്‍പ്പെട്ട പട്ടികയില്‍ നിന്നായിരുന്നു ശശി തരൂരിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയും തൃശ്ശൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി വി കൃഷ്ണന്‍ നായര്‍, വീക്ഷണം എഡിറ്റര്‍ എന്‍ ശ്രീകുമാര്‍ എം എ ജോണിന്റെ കുടുംബാംഗം ആനന്ദ് കൊച്ചു കൂടി എന്നിവരടങ്ങുന്നതായിരുന്നു അവാര്‍ഡ് നിര്‍ണ്ണയ സമിതി. കോണ്‍ഗ്രസിലെ പരിവര്‍ത്തനവാദികളുടെ നേതാവായിരുന്നു എം എ ജോണ്‍. 1968ല്‍ കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് ടി ഓ ബാവക്കെതിരെ എം എ ജോണ്‍ മത്സരിച്ചിരുന്നു. എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശശി തരൂരിന്റെ തീരുമാനം അതിനു സമാനമായിരുന്നു എന്ന് വിലയിരുത്തിയാണ് പുരസ്‌കാരം അദ്ദേഹത്തിന് നല്‍കാന്‍ തീരുമാനിച്ചത്. ഇക്കാര്യം എം എ ജോണിന്റെ കുടുംബത്തെയും തരൂരിനെയും അറിയിക്കുകയും ചെയ്തിരുന്നു.

 vd satheesan shashi tharoor
പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണം: ഹൈക്കോടതി

2025 ഏപ്രില്‍ 13നാണ് ശശി തരൂരിന് പുരസ്‌കാരം നല്‍കാനായിരുന്നു ധാരണ. ഇതിനിടെ തരൂര്‍ പാര്‍ട്ടിയുമായി ഇടയുകയും വിവാദങ്ങള്‍ പതിവാകുകയും ചെയ്ത സാഹചര്യത്തില്‍ തീരുമാനങ്ങള്‍ മാറിയെന്നാണ് ആക്ഷേപം. ഇക്കാര്യം തരൂരിന്റെ ഓഫീസിനെ പോലും കൃത്യമായി അറിയിച്ചില്ലെന്നും ആനന്ദ് കൊച്ചുകുടി പറയുന്നു.

Summary

Award intended for Congress MP Shashi Tharoor was ultimately presented to Opposition Leader V. D. Satheesan instead.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Top 5 News Today
Vigilance Decides to Drop Punarjani Case Against VD Satheesan, Says Ramesh Chennithala
Delhi Police enters AKG Bhavan to arrest SFI leader Aishe Ghosh
jinto john facebook post against vd satheesan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com