മൂന്ന് ദിവസമായി അടച്ചുപൂട്ടിയ നിലയിൽ; വീട്ടുടമ പൊലീസിനെ വിളിച്ചുവരുത്തി വാതിൽ തുറന്നപ്പോൾ കണ്ടത് ദമ്പതികളുടെ മൃതദേഹങ്ങൾ

മൂന്ന് ദിവസമായി പുറത്തുകണ്ടിരുന്നില്ല; ഐടി ഉദ്യോഗസ്ഥന്റെ വീടിന്റെ ഔട്ട് ഹൗസിൽ വാതിൽ പൊളിച്ച് അകത്തുകയറി പൊലീസും വീട്ടുടമയും
Chalakkudy death home
Chalakkudy death home
Edited By:
Updated on
1 min read

ചാലക്കുടി: തൃശ്ശൂർ ചാലക്കുടി പോട്ട വാഴക്കുന്നിൽ ഇതര സംസ്ഥാനക്കാരായ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശികളായ മുപ്പത്തിനാലുകാരൻ ഉമിത്ത്, ഭാര്യ മുപ്പതുകാരി രാധ എന്നിവരാണ് മരിച്ചത്. ഭാര്യയെ ശ്വാസം മുട്ടിച്ചോ മറ്റോ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി ജീവനൊടുക്കിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

Chalakkudy death home
മൂന്നാർ കൊളുക്കുമലയിൽ 700 അടി താഴ്ചയിലേക്ക് ചാടി ചെന്നൈ സ്വദേശി ജീവനൊടുക്കി

നാല് മാസം മുൻപാണ് ഇവർ പോട്ടയിലെ ഈ പ്രദേശത്ത് താമസത്തിനായി എത്തിയത്. ഒരു ഐടി ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ഔട്ട് ഹൗസിലാണ് ദമ്പതികൾ താമസിച്ചുവന്നിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇവരെ വീടിന് പുറത്തേക്ക് കാണാതിരുന്നതിനെത്തുടർന്ന് പരിസരവാസികൾക്കും വീട്ടുടമയ്ക്കും സംശയം തോന്നിയിരുന്നു. വിവരം അറിയിച്ചതനുസരിച്ച് ചാലക്കുടി ലോക്കൽ പൊലീസും വീട്ടുടമയും ചേർന്ന് സംഭവസ്ഥലത്തെത്തി വീടിന്റെ വാതിൽ ബലമായി തുറന്ന് പരിശോധിച്ചപ്പോഴാണ് ഇരുട്ടുമുറിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.

Chalakkudy death home
തലസ്ഥാനത്ത് വന്‍ ലഹരിവേട്ട; ബൈക്കില്‍ കടത്തിയ 10 കിലോ കഞ്ചാവ് പിടികൂടി
Summary

A migrant couple from West Bengal, Umith (34) and his wife Radha (30), were found dead inside the outhouse of an IT professional's residence in Potta, Chalakudy, with the police suspecting a case of murder-cum-suicide

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com