'ആത്മഹത്യയിലേക്ക് തള്ളിവിടുന്നു'; ബിഎല്‍ഒമാര്‍ ഇന്ന് പണിമുടക്കും

തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയും നിര്‍വഹിക്കേണ്ടി വരുന്നത് ബിഎല്‍ഒമാരെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയെന്ന് സംയുക്ത സമരസമിതി നേതാക്കളായ എംവി ശശിധരനും കെപി ഗോപകുമാറും പറഞ്ഞു.
aneesh george
അനീഷ് ജോര്‍ജ്Screen shot
Updated on
1 min read

തിരുവനന്തപുരം: ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിച്ചേല്‍പ്പിച്ച ജോലി സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് ഇന്ന് എസ്‌ഐആര്‍ ജോലികള് ബഹിഷ്‌കരിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് മര്‍ച്ച് നടത്താന്‍ ബിഎല്‍ഒമാരുടെ തീരുമാനം. ജില്ലാ വരണാധികാരികളായ കലക്ടര്‍മാരുടെ ഓഫീസിലേക്കും മാര്‍ച്ച് നടത്തും.

aneesh george
'അനീഷ് കര്‍ത്തവ്യം ഫലപ്രഥമായി നിര്‍വഹിച്ചിരുന്നു'; ബിഎല്‍ഒ ജീവനൊടുക്കിയതിന് കാരണം ജോലി സമ്മര്‍ദമല്ലെന്ന് കലക്ടര്‍

തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയും നിര്‍വഹിക്കേണ്ടി വരുന്നത് ബിഎല്‍ഒമാരെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയെന്ന് സംയുക്ത സമരസമിതി നേതാക്കളായ എംവി ശശിധരനും കെപി ഗോപകുമാറും പറഞ്ഞു. മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേല്‍പ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും ഇവര്‍ പറഞ്ഞു.

അതേസമയം, ജോലിഭാരവും സമ്മര്‍ദ്ദവും കാരണമാണ് പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ബൂത്ത്‌ലെവല്‍ ഓഫീസറായ (ബിഎല്‍ഒ) അനീഷ് ജോര്‍ജ് ജോലി സമ്മര്‍ദത്തെക്കുറിച്ച് നേരത്തേ തന്നെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതായാണ് സൂചന. ബിഎല്‍ഒ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

aneesh george
കുടിവെള്ള പൈപ്പ് പൊട്ടി, റോഡിൽ വൻ ​ഗർത്തം; വീടുകളിൽ വെള്ളം കയറി, കോഴിക്കോട് ന​ഗരത്തിൽ ഇന്നും നാളെയും കുടിവെള്ളം മുടങ്ങും

രാമന്തളി സ്‌കൂള്‍ ജീവനക്കാരനാണ് അനീഷ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കലക്ടറോട് വിശദീകരണം തേടി. അനീഷ് നേരിട്ടത് കടുത്ത സമ്മര്‍ദമെന്ന് സുഹൃത്ത് ഷൈജു പറഞ്ഞു. എസ്‌ഐആര്‍ ഫോം വിതരണം അനീഷിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. മുപ്പതോളം ഫോം ബാക്കിയുണ്ടായിരുന്നു. ഇന്നലെ വൈകിട്ടും സമ്മര്‍ദം പങ്കുവച്ചെന്ന് ഷൈജു പ്രതികരിച്ചു.

Summary

BLO's say they will boycott SIR work today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com