ബോട്ടപകടം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും താനൂരിലേക്ക്; ഔദ്യോ​ഗിക പരിപാടികൾ റദ്ദാക്കി

താനൂർ ഓട്ടുപുറം തൂവൽതീരം ബീച്ചിലാണ് വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മുങ്ങിയത്. അപകടത്തിൽ 22 പേർ മരിച്ചു.
ബോട്ടപകടം നടന്ന സ്ഥലത്തെ രക്ഷാപ്രവർത്തനം/ പിടിഐ
ബോട്ടപകടം നടന്ന സ്ഥലത്തെ രക്ഷാപ്രവർത്തനം/ പിടിഐ
Updated on
1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ താനൂരിലെ ബോട്ടപകടമുണ്ടായ സ്ഥലം സന്ദർശിക്കും. ഔ​ദ്യോ​ഗിക പരിപാടികളെല്ലാം മാറ്റിവച്ചാണ് ഇരുവരും അപകട സ്ഥലം സന്ദർശിക്കാനെത്തുന്നത്. 

അടിയന്തര ഇടപെടലുകൾക്ക് നേരത്തെ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. താനൂർ ഓട്ടുപുറം തൂവൽതീരം ബീച്ചിലാണ് വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മുങ്ങിയത്. അപകടത്തിൽ 22 പേർ മരിച്ചു. 

ഏകോപിതമായി അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദേശം നൽകി. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നതായി മുഖ്യമന്ത്രി അറിയിച്ചു. 

മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, വി അബ്ദുറഹിമാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്. 

അവധിക്കാലം ആഘോഷിക്കാനെത്തിയ മുപ്പത്തഞ്ചിലേറെ പേരാണ് ദുരന്തത്തിൽപ്പെട്ടത്. ബോട്ട് മുങ്ങിയ സ്ഥലത്ത് എൻഡിആർഎഫ്, ഫയർഫോഴ്സ് സംഘത്തിന്റെ തെരച്ചിൽ തുടരുകയാണ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com