

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി കൂട്ടണമെന്നുള്ള സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. കേരളത്തിനു നൽകിയ കടമെടുപ്പ് പരിധിയുടെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു.
ഇതിനുള്ള മറുപടി ഇന്ന് കേരളം നൽകും. കപിൽ സിബലാണ് സംസ്ഥാനത്തിനായി ഹാജരാകുന്ന അഭിഭാഷകൻ. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കോടതി എന്ത് ഇടപെടൽ നടത്തുമെന്നത് നിർണായകമാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ചർച്ചകൾ പൂർണമായും പരാജയപ്പെട്ടതോടെ അടിയന്തര വാദം കേട്ട് ഇടക്കാല വിധി നൽകണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. അടുത്ത സാമ്പത്തിക വർഷത്തെ 5000 കോടി ഈ വർഷം നൽകാമെന്ന നിർദ്ദേശം കേന്ദ്രം മുന്നോട്ടു വച്ചാൽ സ്വീകരിക്കാനിടയില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates