'കണ്ണൂരില്‍ മത്സരിക്കും, പാര്‍ട്ടിക്ക് എന്താണ് ദോഷം'; നിലപാടില്‍ ഉറച്ച് കെ സുധാകരന്‍

ഫെയ്‌സ്ബുക്ക് പോസ്റ്റ് എഴുതിയത് താന്‍ തന്നെ, പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തെ കുറിച്ച് അറിയില്ല
k sudhakaran
കെ സുധാകരന്‍ ഫയല്‍
Updated on
1 min read

തിരുവനന്തപുരം: കണ്ണൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന നിലപാടില്‍ ഉറച്ച് കെ സുധാകരന്‍ എംപി. പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കിയാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നാണ് സുധാകരന്റെ നിലപാട്. എംപിമാര്‍ മത്സരിക്കേണ്ടെന്ന ഹെക്കമാന്‍ഡ് നിര്‍ദേശത്തില്‍ കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുധാകരന്‍ നിലപാട് വ്യക്തമാക്കുന്നത്.

k sudhakaran
കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഉടന്‍

എംപിമാര്‍ മത്സരിക്കേണ്ടന്ന തീരുമാനം ഹൈക്കമാന്‍ഡ് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സുധാകരന്‍ പറയുന്നത്. നേതൃത്വം ചര്‍ച്ചയ്ക്ക് വേദിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. താന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്ക് എന്താണ് ദോഷം എന്നുമാണ് സുധാകരന്‍ ഉയര്‍ത്തുന്ന ചോദ്യം. സഹപ്രവര്‍ത്തകര്‍ നമ്മളോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ്. മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണ്ടെ. ആവശ്യം ആരും നിഷേധിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസമെന്നും സുധാകരന്‍ പറയുന്നു.

k sudhakaran
'സുധാകരേട്ടന്‍ മത്സരിച്ചില്ലെങ്കില്‍ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികള്‍, ഒപ്പം നേതാക്കളും

അതേസമയം, കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച വൈകാരിക കുറിപ്പ് താന്‍ തന്നെയാണ് എഴുതിയതെന്നും സുധാകരന്‍ പറഞ്ഞു. കൃത്യമായ വിവരങ്ങള്‍ ഇല്ലാതെയാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. വി ഡി സതീശന്‍ തന്നെ വിളിച്ചിട്ടില്ല, അദ്ദേഹത്തിന്റെ പ്രതികരണം മറ്റ് വല്ലവരും നല്‍കിയ വിവരങ്ങള്‍ പ്രകാരമായിരിക്കുമെന്നും സുധാകരന്‍ പറയുന്നു. കെ സുധാകരന്‍ പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കുറിച്ച് കെ സുധാകരന് അറിയില്ലെന്നും ഇതുസംബന്ധിച്ച് അന്വേഷിക്കാമെന്നാണ് അദ്ദേഹം പറഞ്ഞു എന്നുമായിരുന്നു വി ഡി സതീശന്റെ വാദം.

Summary

MP K Sudhakaran is firm on his stance that he will contest from Kannur. Sudhakaran's stance is that he decided to contest after understanding the sentiments of the workers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com