സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് വിഡി സതീശന്‍റെ കത്ത്

കാമ്പസുകളിൽ എസ്എഫ്ഐ ക്രിമിനൽ സംഘമായി പ്രവർത്തിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
വിഡി സതീശന്‍
വിഡി സതീശന്‍ഫയൽ ചിത്രം
Updated on
1 min read

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കി.

സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ പ്രതികളായ എസ്എഫ്ഐക്കാരെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു. സിപിഎം അധ്യാപക സംഘടന പ്രതിനിധികളും സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ കുറ്റക്കാരാണ്. എസ്എഫ്ഐ ഇങ്ങനെ അഴിഞ്ഞാടുന്നത് ആരുടെ പിൻബലത്തിലാണെന്നും വിഡി സതീശൻ ചോദിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേരളത്തിലെ ക്യാമ്പസുകളിലേക്ക് കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ പേടിക്കുന്ന സ്ഥിതിയാണ്. കേരളത്തിന് മുഴുവൻ അപമാനകരമായ സംഭവം നടന്നിട്ട് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത് എന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചിരുന്നു. സംസ്ഥാനത്തെ കാമ്പസുകളിൽ എസ്എഫ്ഐ ക്രിമിനൽ സംഘമായി പ്രവർത്തിക്കുന്നുവെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

വിഡി സതീശന്‍
വിവസ്ത്രനാക്കി ക്രൂരമായി തല്ലിച്ചതച്ചു, പുലര്‍ച്ചെ വരെ നീണ്ട മര്‍ദ്ദനം; ഹോസ്റ്റലില്‍ 'അലിഖിത നിയമം'; പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

കേസിൽ സിപിഎം നേതാക്കൾ ഇടപെട്ടു. പ്രതികളെ രക്ഷിക്കാനാണ് സിപിഎം ഇപ്പോഴും ശ്രമിക്കുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റകരമായ മൗനം തുടരുകയാണ്. സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com