പെട്രോളിന് കേന്ദ്രനികുതി 32.90, സംസ്ഥാന നികുതി 20.86 രൂപ; തീവെട്ടിക്കൊള്ളയില്‍നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി 

പെട്രോളിന് കേന്ദ്രനികുതി 32.90, സംസ്ഥാന നികുതി 20.86 രൂപ; തീവെട്ടിക്കൊള്ളയില്‍നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി 
ഉമ്മന്‍ചാണ്ടി /ഫയല്‍ ഫോട്ടോ
ഉമ്മന്‍ചാണ്ടി /ഫയല്‍ ഫോട്ടോ
Updated on
1 min read

തിരുവനന്തപുരം: ഇന്ധന വില ഉയരുന്നതില്‍ കേന്ദ്ര, സംസ്ഥാന നികുതികളാണ് യഥാര്‍ഥ വില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പെട്രോള്‍ വില കേരളത്തില്‍ 90 രൂപയും ഡീസല്‍ വില 85 രൂപയും കവിഞ്ഞ് മുന്നേറുമ്പോള്‍, നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചെറിയൊരു ഇളവുപോലും നല്കുന്നില്ലെന്നു ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

അന്താരാഷ്ട്രവിപണിയില്‍ യുപിഎയുടെ കാലത്ത് ക്രൂഡോയില്‍ ബാരലിന് 150 ഡോളര്‍ വരെയായിരുന്നെങ്കില്‍ ഇപ്പോഴത് 60 ഡോളറാണ്. അന്താരാഷ്ട്രവിപണിയിലെ വിലയല്ല ഇന്ധന വില നിശ്ചയിക്കുന്നതെന്നു വ്യക്തം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ നികുതിയാണ് യഥാര്‍ത്ഥ വില്ലന്‍. പെട്രോളിന്റെ അടിസ്ഥാന വില 32.27 രൂപയാണെങ്കില്‍ കേന്ദ്രനികുതി 32.90 രൂപയും സംസ്ഥാന നികുതി 20.86 രൂപയുമാണ്.  ഡീസലിന്റെ അടിസ്ഥാനവില 33.59 രൂപയാണെങ്കില്‍ കേന്ദ്രനികുതി 31.8 രൂപയും സംസ്ഥാന നികുതി 16.08  രൂപയുമാണ്. രണ്ടു നികുതികളും കൂടി ചേര്‍ന്നാല്‍ അടിസ്ഥാന വിലയുടെ ഇരട്ടിയോളമാകും.  ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നികുതി നിരക്കാണിത്.

2014ല്‍ പെട്രോളിന് കേന്ദ്ര നികുതി 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നതാണ് ഇപ്പോള്‍ പതിന്മടങ്ങായി ഉയര്‍ന്നത്.  കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച വിലയുടെ നികുതി ഉപേക്ഷിച്ചതും യുപിഎ സര്‍ക്കാര്‍  സബ്‌സിഡി നല്കിയതും മാതൃകയാക്കി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയിലെ തീവെട്ടിക്കൊള്ളയില്‍ നിന്ന് ജനങ്ങള്‍ക്ക്  ആശ്വാസം നല്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com