'23 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്; പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുക പാര്‍ട്ടി'

എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാവും പാര്‍ട്ടി തീരുമാനമെടുക്കുകയെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ചാണ്ടി ഉമ്മന്‍
ചാണ്ടി ഉമ്മന്‍/ഫെയ്‌സ്ബുക്ക്‌
ചാണ്ടി ഉമ്മന്‍/ഫെയ്‌സ്ബുക്ക്‌
Updated on
1 min read


കോട്ടയം: പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് അന്തരിച്ച നേതാവ് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാവും പാര്‍ട്ടി തീരുമാനമെടുക്കുകയെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ചാണ്ടി ഉമ്മന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു.

ഇരുപത്തിമൂന്നു വര്‍ഷമായി താന്‍ രാഷ്ട്രീയരംഗത്തുണ്ട്. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് മറ്റൊന്നും പറയാനില്ല. സ്ഥാനാര്‍ഥിയെ സംബന്ധിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന കണ്ടിട്ടില്ല. മാത്രമല്ല, അതൊന്നും ആലോചിക്കാവുന്ന അവസ്ഥയിലല്ല, താന്‍. രാഷ്ട്രീയമായി ഇപ്പോള്‍ ഒന്നും പറയില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ കേരളത്തിലെ ഒട്ടേറെ വീടുകളില്‍ പോയിട്ടുണ്ട്. രാഷ്ട്രീയം നോക്കാതെ സ്‌നേഹത്തോടെ, സ്വന്തമെന്ന പോലെയാണ് അവിടെയെല്ലാം ജനങ്ങള്‍ തന്നെ സ്വീകരിച്ചത്. അത് എനിക്കുള്ളതല്ല, മറിച്ച് അപ്പയ്ക്കുള്ള സ്വീകരണമാണ്. അപ്പ ജനങ്ങളെ സ്‌നേഹിച്ചു, അവര്‍ അത് പല മടങ്ങായി തിരിച്ചു നല്‍കി- ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com