ഓഫിസുകളില്‍ ശിശുപരിപാലന കേന്ദ്രങ്ങള്‍, ആദ്യം 25 സ്ഥാപനങ്ങളില്‍; പദ്ധതി വ്യാപകമാക്കാന്‍ സര്‍ക്കാര്‍

ക്രമേണ പൊതു സ്വകാര്യ ഇടങ്ങളില്‍ സംസ്ഥാന വ്യാപകമാക്കി ശിശു പരിപാലന കേന്ദ്രങ്ങള്‍ ആരംഭിക്കും
പിഎസ്‌സി ആസ്ഥാനത്ത് ശിശുപരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്ത മന്ത്രി വീണാ ജോര്‍ജ് കുട്ടികള്‍ക്കൊപ്പം/വിന്‍സെന്റ് പുളിക്കല്‍
പിഎസ്‌സി ആസ്ഥാനത്ത് ശിശുപരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്ത മന്ത്രി വീണാ ജോര്‍ജ് കുട്ടികള്‍ക്കൊപ്പം/വിന്‍സെന്റ് പുളിക്കല്‍
Updated on
1 min read

തിരുവനന്തപുരം: തൊഴിലിടങ്ങളിലെ ശിശുപരിപാലന കേന്ദ്രങ്ങള്‍ കുഞ്ഞുങ്ങളെക്കുറിച്ചുള്ള അമ്മമാരുടെ ഉത്കണ്ഠകള്‍ കുറയ്ക്കുമെന്നും സ്ത്രീകള്‍ക്ക് തൊഴില്‍ മേഖലയിലെ ഗുണനിലവാരം കൂട്ടുമെന്നും ആരോഗ്യ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാജോര്‍ജ്. തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തെ പി.എസ്.സി ആസ്ഥാനത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വികാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 25 ശിശു പരിപാലന കേന്ദ്രങ്ങളാണ് വിവിധ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്നത്. ക്രമേണ പൊതു സ്വകാര്യ ഇടങ്ങളില്‍ സംസ്ഥാന വ്യാപകമാക്കി ശിശു പരിപാലന കേന്ദ്രങ്ങള്‍ ആരംഭിക്കും. പദ്ധതി നടത്തിപ്പിനായി നിലവില്‍ അറുപത്തി രണ്ടര കോടി രൂപ ഗവണ്മെന്റ് സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയുണ്ടെന്നും  മന്ത്രി അറിയിച്ചു.
 
മുലയൂട്ടല്‍ ബോധവല്‍ക്കരണത്തിന്റെ  ഭാഗമായി വനിതാ ശിശു വികസന വകുപ്പും  കെ.എസ്.ആര്‍.ടി.സിയും നടത്തുന്ന   സംയുക്ത പ്രചാരണത്തിന്റെ   ഭാഗമായ ആദ്യ ബസിന്റെ  ഫഌഗ് ഓഫ് ചടങ്ങും മന്ത്രി നിര്‍വഹിച്ചു.  പി.എസ്.സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ പ്രിയങ്ക ജി. സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.കെ.സുരേഷ്‌കുമാര്‍, ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍  എസ്.സബീന ബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com