ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു; വിയോഗം മാര്‍ച്ചില്‍ വിരമിക്കാനിരിക്കെ

ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു
college professor dies in class room at kanjiramkulam
പി സുബ്രഹ്മണ്യന്‍ special arrangement
Updated on
1 min read

തിരുവനന്തപുരം: ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു. നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം ഗവ. കെഎന്‍എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ കൊമേഴ്‌സ് വിഭാഗം അസോ. പ്രഫ. ഊരുപൊയ്ക ഇടയ്‌ക്കോട് മഠത്തില്‍ കണ്ണന്‍ വീട്ടില്‍ ഡോ. പി സുബ്രഹ്മണ്യന്‍ (55) ആണ് മരിച്ചത്.

ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ക്ലാസ് എടുക്കുന്നതിനിടെ കുട്ടികളുടെ മുന്നിലാണ് കുഴഞ്ഞു വീണത്. വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആദ്യം കോളജിനു സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ വര്‍ഷമാണ് പി സുബ്രഹ്മണ്യം കാഞ്ഞിരംകുളം കോളജില്‍ അധ്യാപകനായി എത്തിയത്. അതിനു മുന്‍പ് വയനാട് കല്‍പറ്റ, നെടുമങ്ങാട്, ആറ്റിങ്ങല്‍ തുടങ്ങിയ ഇടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വരുന്ന മാര്‍ച്ചില്‍ വിരമിക്കാനിരിക്കെയാണ് വിയോഗം.

college professor dies in class room at kanjiramkulam
ആകെ 18274 പോളിങ് സ്റ്റേഷനുകള്‍, 2055 പ്രശ്നബാധിത ബൂത്തുകള്‍; 7 ജില്ലകള്‍ നാളെ വിധിയെഴുതും

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാളെ വൈകീട്ട് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കാരം. കാഞ്ഞിരംകുളം ഗവ. കെഎന്‍എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നാളെ ഉച്ചയ്ക്കു ശേഷം മൃതദേഹം എത്തിക്കും.ഡോ. എന്‍ കെ രാജ സുജിതം ആണ് ഭാര്യ. വിദ്യാര്‍ഥികളായ എസ് അക്ഷയ്, എസ് ഏയ്ഞ്ചല്‍ ചക്കു എന്നിവര്‍ മക്കളാണ്.

college professor dies in class room at kanjiramkulam
'കൃത്യമായ മറുപടി പറയാന്‍ കഴിയാത്തത് പരിതാപകരം, നശീകരണ പക്ഷമാണ് എന്ന് സ്വയം വിശ്വസിക്കുന്നതിന്റെ ദുരന്തം'; പ്രതിപക്ഷ നേതാവിനെ വീണ്ടും വെല്ലുവിളിച്ച് മുഖ്യമന്ത്രി
Summary

college professor dies in class room at kanjiramkulam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com