സുധാകരനെ വേണ്ട, കൊടിക്കുന്നിൽ സുരേഷിനെ കെപിസിസി അധ്യക്ഷനാക്കാൻ സമ്മർദ്ദം

പ്രായം, പ്രവർത്തനശൈലി, തീവ്രനിലപാട് തുടങ്ങിയ ഘടകങ്ങൾ സുധാകരന് തിരിച്ചടിയാകും
കൊടിക്കുന്നിൽ സുരേഷ് /ഫയൽ ചിത്രം
കൊടിക്കുന്നിൽ സുരേഷ് /ഫയൽ ചിത്രം
Updated on
1 min read

ന്യൂഡൽ​ഹി: മുല്ലപ്പള്ളി രാജിസന്നദ്ധത അറിയിച്ചതിന് പിന്നാലെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷിനായി ഗ്രൂപ്പുകളുടെ സമ്മർദ്ദം. തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ നിയോഗിച്ച അശോക് ചവാൻ സമിതിക്ക് മുൻപാകെ അധ്യക്ഷനെ തീരുമാനിക്കുന്നത് സംബന്ധിച്ച് ഗ്രൂപ്പുകൾ നിലപാടറിയിച്ചെന്നാണ് റിപ്പോർട്ട്. കെ സുധാകരൻ നേതൃ പാടവമില്ലാത്തയാളാണെന്ന് സമിതിക്ക് മുൻപിൽ ഗ്രൂപ്പ് നേതാക്കൾ വാദിച്ചു. സുധാകരനെ അധ്യക്ഷനായി അംഗീകരിക്കാനാവില്ലെന്ന് ഗ്രൂപ്പുകൾ ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

നിലവിൽ കെപിസിസി വർക്കിംഗ് പ്രസിഡൻ്റായ കൊടിക്കുന്നിൽ സുരേഷിന് അധ്യക്ഷനാകാനുള്ള സ്വാഭാവിക അവസരം ഉണ്ടെന്നാണ് നേതാക്കൾ പറയുന്നത്. പ്രായം, പ്രവർത്തനശൈലി, തീവ്രനിലപാട് തുടങ്ങിയ ഘടകങ്ങൾ സുധാകരന് തിരിച്ചടിയാകും. കെപിപിസി അധ്യക്ഷ സ്ഥാനത്ത് ദളിത് പ്രാതിനിധ്യം വേണമെന്ന നിലപാടും സുധാകരന്റെ അവസരം തടയാൻ ലക്ഷ്യമിട്ടുള്ളതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com