പൂരത്തിന്റെ സൈബര്‍ സുരക്ഷ അഖിലയുടെ കൈകളില്‍ ഭദ്രം, ഇതു ചരിത്രം

ഇതാദ്യമായാണ് തൃശൂര്‍ പൂരത്തിന്റെ സൈബര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഒരു വനിത നേതൃത്വം നല്‍കുന്നത്.
thrissur pooram cyber security
അഖില ജിജിത്ത് സൈബര്‍ സെക്യൂരിറ്റി ഓഫീസര്‍ക്കൊപ്പം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്‌
Updated on
1 min read

കോഴിക്കോട്: തൃശൂര്‍ പൂരത്തിന് ഇത്തവണ സൈബര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഒരു സ്ത്രീയാണ്. കോഴിക്കോട് മാങ്കാവ് സ്വദേശി അഖില ജിജിത്ത് എന്ന ടെക്നോളജി ആര്‍ക്കിടെക്റ്റ്. ഇതാദ്യമായാണ് തൃശൂര്‍ പൂരത്തിന്റെ സൈബര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഒരു വനിത നേതൃത്വം നല്‍കുന്നത്.

thrissur pooram cyber security
കെഎംഎംഎല്ലും സിഎംആര്‍എല്ലും തമ്മിലുള്ള ബന്ധം എന്ത്?; കരാര്‍ എന്തായിരുന്നു?; മാസപ്പടി കേസില്‍ ചോദ്യങ്ങളുമായി കോടതി

പൂരത്തിന് സമഗ്രമായ സിസിടിവി നിരീക്ഷണ സംവിധാനമാണ് അഖിലയും സംഘവും ഒരുക്കിയിരിക്കുന്നത്. പ്രാഗോ അഡ്വാന്‍സ്ഡ് ടെക്‌നോളജീസ് എല്‍എല്‍പിയുടെ സിഇഒ ആയ അഖില ഇത്തരത്തിലുള്ള പ്രധാന പരിപാടികള്‍ക്ക് മികച്ച സിസിടിവി സംവിധാനം ഒരുക്കുന്നതില്‍ വിജയിച്ച വ്യക്തിയാണ്. എങ്കിലും തൃശൂര്‍ പൂരം പോലെയുള്ളവയ്ക്ക് സിസിടിവി നിരീക്ഷണ സംവിധാനം ഒരുക്കുന്നത് വെല്ലുവിളി നിറഞ്ഞതാണെന്നാണ് അ്ഖിലയുടെ അഭിപ്രായം. കാലാവസ്ഥ,അധികാരികളും കമ്മിറ്റിയുമായുള്ള ഏകോപനം, അവസാന നിമിഷം പദ്ധതിയിലുള്ള മാറ്റങ്ങള്‍ അങ്ങനെ വെല്ലുവിളികള്‍ ഏറെയാണെന്ന് അഖില പറയുന്നു. ക്യാമറ സ്ഥാപിക്കുന്ന ആദ്യ ദിവസം മുതല്‍ നിരവധി വെല്ലുവിളികള്‍ ഉണ്ട്. വോള്‍ട്ടേജ് വ്യതിയാനം ഉണ്ടായാലും പ്രശ്‌നമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നഗരത്തിലുടനീളമുള്ള 500ലധികം ക്യാമറകള്‍ സംയോജിപ്പിച്ചുകൊണ്ട് നിരീക്ഷണ സംവിധാനം ഏകോപിപ്പിച്ച മുന്‍ പരിചയം തനിക്കുണ്ടെന്ന് അഖില പറയുന്നു. അഖിലയുടെ ഭര്‍ത്താവ് ജിജിത്തും പിന്തുണയുമായി ഒപ്പമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Achu Oommen
One phone call, then OTP; Martin loses Rs. 3 lakh in 14 installments; Police unable to stop cyber fraud
infant death in nedumangad
infant death in nedumangad
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com