'മന്ത്രി തുളസി നിങ്ങളുടെ ഭാര്യയല്ലേ?'; വി കെ ശ്രീകണ്ഠന്റെ പോസ്റ്റിന് വിമര്‍ശനം

എംപി യായ ഞാനും മന്ത്രിയായ ഭാര്യയും എന്നല്ലേ പറയേണ്ടത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. മന്ത്രി തുളസി നിങ്ങളുടെ ഭാര്യയല്ലേ?
Criticism for MP V K Sreekandan's post
K A Thulasi, V D Satheesan, MP V K Sreekandanfacebook
Updated on
1 min read

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും നിയുക്ത മന്ത്രി കെ എ തുളസിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച വി കെ ശ്രീകണ്ഠന്‍ എംപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് വിമര്‍ശനം. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിയായ കെ എ തുളസിക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിന് താഴെയാണ് കമന്റുകള്‍ വന്നിരിക്കുന്നത്. ഭാര്യയാണെന്ന് പറയാനെന്താണ് മടിയെന്നാണ് ആളുകള്‍ ചോദിക്കുന്നത്.

Criticism for MP V K Sreekandan's post
'ദേവസ്വം ബോര്‍ഡിനെ അഴിമതി മുക്തമാക്കും'; സത്യപ്രതിജ്ഞയ്ക്ക് മുന്നേ പഴവങ്ങാടിയില്‍ ദര്‍ശനം നടത്തി കെ മുരളീധരന്‍

എംപി യായ ഞാനും മന്ത്രിയായ ഭാര്യയും എന്നല്ലേ പറയേണ്ടത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. മന്ത്രി തുളസി നിങ്ങളുടെ ഭാര്യയല്ലേ? എന്നും ചിലര്‍ ചോദിക്കുന്നു. ഇതെന്താ കുടുംബവാഴ്ചയല്ലേ, വി ടി ബല്‍റാമിനെ വെട്ടി ആദ്യമായി എംഎല്‍എയാകുന്ന തുളസിയെ മന്ത്രിയാക്കിയെന്നും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. കെ എ തുളസിയുടെ രാഷ്ട്രീയ ജീവിതം ഉയര്‍ത്തി ഈ കമന്റുകകള്‍ക്ക് മറുപടി കൊടുക്കുന്നവരുമുണ്ട്. എംപിയുടെ ഭാര്യ മത്സരിച്ചത് വാര്‍ത്തയായില്ലെന്ന് പറയുന്നവരും കൂട്ടത്തിലുണ്ട്.

Criticism for MP V K Sreekandan's post
"വലിയ ഉത്തരവാദിത്വം; യുഡിഫ് നേതൃത്വത്തോട് പ്രത്യേകം നന്ദി, ജനങ്ങൾക്ക് എപ്പോഴും സമീപിക്കാനാകുന്ന മന്ത്രിയാകും" - കെ എ തുളസി

കെ എ തുളസി മന്ത്രിയാകുന്നതോടെ ഒരു വീട്ടില്‍ നിന്ന് എംപിയും മന്ത്രിയുമെന്ന അപൂര്‍വതയ്ക്ക് കൂടിയാണ് കേരള രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്. പാലക്കാട് എം പിയായി വി കെ ശ്രീകണ്ഠന്‍ പാര്‍ലമെന്റിലേക്ക് പോകുമ്പോള്‍, ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ കെ എ തുളസി നിയമസഭയിലേക്ക് യാത്രയാകും. കോങ്ങാട് മണ്ഡലത്തിലാണ് തുളസി കോണ്‍ഗ്രസ് കൊടി പാറിച്ചത്. സിറ്റിങ് എം എല്‍ എയും സി പി എം നേതാവുമായ കെ ശാന്തകുമാരിയെയാണ് തുളസി പരാജയപ്പെടുത്തിയത്. പരമ്പരാഗതമായി ഇടതുകോട്ട എന്ന നിലയില്‍ പ്രശസ്തമായ കോങ്ങാട് 3651 വോട്ടുകള്‍ക്കാണ് യു ഡി എഫിന് വേണ്ടി തുളസി പിടിച്ചെടുത്തത്. ശാന്തകുമാരി 59028 വോട്ടുകള്‍ നേടിയപ്പോള്‍ തുളസി 62734 വോട്ടുകള്‍ നേടിയാണ് വിജയം കുറിച്ചത്. എന്‍ഡ എ സ്ഥാനാര്‍ഥിയായ രേണു സുരേഷ് 24925 വോട്ടുകളാണ് നേടിയത്.

Summary

Criticism for MP V K Sreekandan's post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com