'സ്ത്രീ എന്ന നിലയില്‍ അത് എന്നെ വിഷമിപ്പിച്ചു; അത്രയ്ക്ക് വളച്ചൊടിക്കേണ്ടതുണ്ടോയെന്ന് തോന്നി'

'ഐഎഎസ് കിട്ടുന്നതിനു മുമ്പും പിന്‍പും എന്റെ വ്യക്തിത്വത്തിന് ശോഷണം സംഭവിച്ചിട്ടില്ല എന്ന് ഉറപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ട്'
divya s iyer
ദിവ്യ എസ് അയ്യര്‍എക്സ്പ്രസ്/ വിൻസെന്റ് പുളിക്കൽ
Updated on
2 min read

തിരുവനന്തപുരം: വിമര്‍ശകര്‍ എന്നെ ഒരു ഐഎഎസ് ഉദ്യോഗസ്ഥയായിട്ടല്ല, പകരം ഭര്‍ത്താവിന്റെ നിഴലില്‍ ഒതുങ്ങേണ്ട സ്ത്രീയായിട്ടാണ് കാണുന്നതെന്ന് വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യര്‍. ഐഎഎസ് കിട്ടുന്നതിനു മുമ്പും പിന്‍പും എന്റെ വ്യക്തിത്വത്തിന് ശോഷണം സംഭവിച്ചിട്ടില്ല എന്ന് ഉറപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സ്ത്രീ ആയതു കൊണ്ട് പരിമിതിയുണ്ടോ എന്ന ചോദ്യത്തിലേതുപോലെ, ഐഎഎസുകാരിയായതുകൊണ്ട് പരിമിതിയുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് അഭിമാനപൂര്‍വം ഉത്തരം പറയാന്‍ സാധിക്കണമെന്നാണ് വിചാരിച്ചിട്ടുള്ളത്. ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു ദിവ്യ എസ് അയ്യര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഞാന്‍ ഞാനായിട്ട് നിലകൊള്ളുന്ന സമയത്ത് ചില കാര്യങ്ങള്‍ ഒരുപറ്റം ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. സമൂഹമാധ്യമത്തില്‍ എല്ലാ കാര്യങ്ങളെപ്പറ്റിയും ആളുകള്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നുണ്ട്. ക്രൗഡ് പുള്ളിങ്ങ് എപ്പോഴും നടക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പറഞ്ഞതിന് നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, അത് കേട്ടപ്പോള്‍ വിഷമം തോന്നിയെന്ന് ദിവ്യ പറഞ്ഞു. അത് അത്രയ്ക്ക് വളച്ചൊടിക്കേണ്ടതുണ്ടോയെന്ന് തോന്നി. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് പൂര്‍ണ ബോധ്യത്തിലും അനുഭവത്തിലും ഉള്ള കാര്യമാണ് പറഞ്ഞത്. ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖ എംഡിയായിട്ടല്ല, മറിച്ച് മറ്റു പലതുമായി അവിടെ ആളുകള്‍ കാണുന്നു. സ്ത്രീ എന്ന നിലയില്‍ അത് എന്നെ വിഷമിപ്പിച്ചു. ഒരു വ്യക്തിയുടെ നിഴലായി നില്‍ക്കേണ്ടവള്‍ ആണെന്ന പരോക്ഷമായിട്ടുള്ള ചിന്ത പ്രതിഫലിച്ചതായി തോന്നി. അതില്‍ വിഷമം തോന്നിയെന്ന് ദിവ്യ എസ് അയ്യര്‍ പറഞ്ഞു. എല്ലാവരും നമ്മള്‍ പറയുന്ന കാര്യങ്ങളെല്ലാം അംഗീകരിക്കണം എന്ന് ഒരു കാലത്തും തോന്നിയിട്ടില്ല. ഞാന്‍ എന്ന വ്യക്തിയെ അല്ല, ഞാന്‍ ഉള്‍പ്പെടുന്ന സമൂഹത്തെ ടാര്‍ഗറ്റ് ചെയ്യുന്നു എന്നു കാണുമ്പോഴാണ് കൂടുതല്‍ വിഷമം തോന്നുന്നതെന്ന് ദിവ്യ എസ് അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

നമ്മള്‍ ചെയ്യുന്നത് ഉത്തമബോധ്യത്തോടെയാണ് എന്ന് പൂര്‍ണ ബോധ്യമുണ്ടാകുക എന്നത് പ്രധാനമാണ്. സ്വാമി വിവേകാനന്ദന്‍ പറഞ്ഞ മൂന്നുകാര്യങ്ങളാണ് വിമര്‍ശനങ്ങളെ നേരിടാന്‍ കരുത്ത് നല്‍കുന്നത്. നന്മയുടെ കരുത്തില്‍ വിശ്വസിക്കുക എന്നത് പ്രധാനമാണ്. സ്പര്‍ധയും ദുഃശ്ശങ്കയും ഇല്ലാതാക്കുക. ഉത്തമ ബോധ്യത്തോടെ, ഉത്കൃഷ്ട പ്രവൃത്തികള്‍ ചെയ്യുന്ന വ്യക്തിയെ സഹായിക്കുക എന്നിവയാണത്. വിമര്‍ശനങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രിയെ കണ്ടിരുന്നു എന്നും സംസാരിച്ചിരുന്നതായും ദിവ്യ എസ് അയ്യര്‍ എസ് അയ്യര്‍ പറഞ്ഞു.

divya s iyer
നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതില്‍ തകര്‍ത്ത് കിണറ്റിലേക്ക് വീണു; ഡ്രൈവറെ രക്ഷപ്പെടുത്തി

ഒരു സ്ത്രീയെന്നത് ആളുകളുമായി കൂടുതല്‍ എളുപ്പത്തില്‍ ഇടപഴകാന്‍ എന്നെ സഹായിച്ചിട്ടുണ്ട്, പ്രത്യേകിച്ച് സ്ത്രീകളുമായും കുട്ടികളുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍. പുരുഷന്മാര്‍ക്ക് അത് ചെയ്യാന്‍ കഴിയില്ലെന്ന് ഇതിനര്‍ത്ഥമില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അനുകൂലമായ സാഹചര്യമുണ്ട്. അവരുടെ പ്രശ്നങ്ങള്‍ സഹാനുഭൂതിയോടെ മനസ്സിലാക്കാനാകും. അതെനിക്ക് അനുഗ്രഹമായി തോന്നിയിട്ടുണ്ട്. ജോലിസ്ഥലത്ത് ലിംഗവിവേചനമൊന്നും നേരിട്ടിട്ടില്ല. എന്നാല്‍ ഒരു സ്ത്രീ എന്ന നിലയില്‍, മറ്റേതൊരു സ്ത്രീയെയും പോലെ ഞാനും സാമൂഹിക വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഐഎഎസ് ഓഫീസര്‍ പദവി അതില്‍ നിന്നും രക്ഷ നല്‍കുന്നില്ല എന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com