

കൊച്ചി: ദേഹമാകെ മുറിവുകളുമായി മരണാസന്നനായി നായ്ക്കുട്ടിയെ കണ്ടെത്തി. മുഖം ചാക്കു കൊണ്ടു മൂടിക്കെട്ടി കയറുകൊണ്ട് പുഴയിലേക്കു കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു നായ. മൂവാറ്റുപുഴയാറിലെ ത്രിവേണി സംഗമത്തിൽ കണ്ടെത്തിയ നായ്ക്കുട്ടിയെ മൃഗാശുപത്രിയിൽ എത്തിച്ചു.
രാവിലെ കുളിക്കാൻ എത്തിയ ആനപ്പാപ്പാനായിരുന്ന ഈശ്വരനാണ് നായയെ കണ്ടത്. കയറിൽ കെട്ടിവലിച്ചാണു നായയെ പുഴയ്ക്കരികിലെ നടപ്പാതയിലേക്കു എത്തിച്ചിരിക്കുന്നത്. നടപ്പാത നിറയെ രക്തംപ്പാടും നായയെ വലിച്ചിഴച്ചതിന്റെ അടയാളവുമുണ്ട്. റോഡിലൂടെ വലിച്ചിഴയ്ക്കുന്നതിനിടെ കാലുകളിലെ നഖങ്ങളെല്ലാം വീണ്ടു കീറിയിട്ടുണ്ടെന്നും മൃഗസ്നേഹികളുടെ സംഘടനയായ ദയയുടെ കോഓർഡിനേറ്റർ അമ്പിളി പുരയ്ക്കൽ പറഞ്ഞു.
സംഭവം അറിഞ്ഞെത്തിയ മുഹമ്മദ് ഷാ, ബിജു നാരായണൻ, കെ വി മനോജ് എന്നിവർ ചേർന്നാണ് നായയെ മൃഗ ഡോക്ടറുടെ അടുത്തെത്തിച്ചത്. വിവരം പൊലീസിൽ അറിയിച്ചെന്നും പരാതി നൽകിയിട്ടുണ്ടെന്നും ദയ പ്രവർത്തകർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates