ഡെപ്യൂട്ടി തഹസീല്‍ദാര്‍ നാടുവിട്ടത് ഭീഷണി ഭയന്ന്, പത്തുലക്ഷം രൂപ തട്ടി; മൂന്ന് പേര്‍ അറസ്റ്റില്‍

തിരൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
Deputy Tehsildar  deported fearing threats, three people arrested
പിടിയിലായ പ്രതികള്‍
Updated on
1 min read

കോഴിക്കോട്: തിരൂര്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ പി ബി ചാലിബിനെ കാണാതായ സംഭവത്തിനു പിന്നില്‍ ബ്ലാക് മെയിലിങ് എന്നു പൊലീസ് കണ്ടെത്തല്‍. പോക്സോ കേസില്‍ പെടുത്തി കുടുംബം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ചാലിബില്‍നിന്നു മൂവര്‍ സംഘം പത്തു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടത്താണി സ്വദേശികളായ ഷെഫീഖ്, ഫൈസല്‍, വെട്ടിച്ചിറ സ്വദേശി അജ്മല്‍ എന്നിവരെ അറസ്റ്റ് ചെയ്തു. തിരൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ മാസം 16 ആം തീയതി മുതല്‍ 26 ആം തീയതി വരെ പ്രതികള്‍ തഹസീല്‍ദാറില്‍ നിന്ന് പത്തുലക്ഷത്തിലധികം രൂപ തട്ടിയെടുത്തതെന്ന് പൊലീസ് കണ്ടെത്തല്‍. പല ഘട്ടങ്ങളിലായാണ് പ്രതികള്‍ പണം തട്ടിയെടുത്തത്. പിന്നീട് വീണ്ടും പണം തട്ടിയെടുക്കാന്‍ ശ്രമം നടത്തിയപ്പോഴാണ് ചാലിബ് നാട് വിട്ടതെന്നാണ് വിവരം. പോക്‌സോ കേസില്‍ ഉള്‍പ്പെടുത്തി കുടുംബം തകര്‍ക്കുമെന്ന് പ്രതികള്‍ ചാലിബിനെ ഭീഷണിപ്പെടുത്തിയെന്നും പല ഘട്ടങ്ങളിലായി തുക കൈമാറിയെന്നും പിന്നീടും പണം ആവശ്യപ്പെട്ടപ്പോള്‍ മാനസിക പ്രയാസത്താല്‍ നാടുവിടുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ബുധനാഴ്ച മലപ്പുറത്ത് നിന്ന് കാണാതായ ചാലിബ് ഇന്നലെ അര്‍ധരാത്രിയോടെ് വീട്ടിലെത്തിയിരുന്നു. മാനസിക പ്രയാസം മൂലമാണ് നാടുവിട്ടതെന്ന് ചാലിബ് പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. ചാലിബിനെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴാണ് ഭീണഷണിപ്പെടുത്തി പണം തട്ടിയ സംഘത്തെ കുറിച്ച് വിവരം ലഭിച്ചതെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com