മുഖം തിരിച്ചറിഞ്ഞ് പ്രവേശനം, ഒക്ടോബർ മുതൽ ഡിജിയാത്ര; കൊച്ചി എയര്‍പോര്‍ട്ടിൽ ചെക്ക് ഇൻ ഇനി ഞൊടിയിടയിൽ 

ആഭ്യന്തര ടെർമിനലിലെ 22 ഗേറ്റുകളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സാധ്യമാക്കുന്ന ഇ-ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി ചെക്ക് ഇൻ കൂടുതൽ എളുപ്പമാകും. ഒക്ടോബർ രണ്ട് മുതൽ ഡിജിയാത്ര സംവിധാനം ഔദ്യോഗികമായി ആരംഭിക്കുന്നതോടെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെക്ക് ഇൻ കുടുതൽ കാര്യക്ഷമവും സുഗമവുമാകും. ആഭ്യന്തര ടെർമിനലിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ ഡി‍ജിയാത്ര ഇ-ബോർഡിങ് സോഫ്റ്റവെയർ പരീക്ഷണാർത്ഥം ഉപയോഗിച്ചുവരുന്നുണ്ട്. 

വിമാനത്താവളത്തിൽ പരിശോധനയ്ക്കായി ചിലവഴിക്കുന്ന സമയം ലാഭിക്കാം എന്നതാണ് ഡിജിയാത്രയുടെ പ്രത്യേകത. ആഭ്യന്തര ടെർമിനലിലെ 22 ഗേറ്റുകളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സാധ്യമാക്കുന്ന ഇ-ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഡിജി യാത്രക്കാർ ടെർമിനലിൽ പ്രവേശിക്കുന്നതിന് മുമ്പ് സെക്യൂരിറ്റി ഓഫീസറെ ടിക്കറ്റും ഐഡി കാർഡും കാണിക്കേണ്ട കാര്യമില്ല. ഇവർക്ക് ചെക്ക് ഇൻ കൗണ്ടറിലും ഹാൻഡ് ബാഗ്, ദേഹ പരിശോധന കൗണ്ടറിലും പ്രത്യേക കൗണ്ടറുള്ളതിനാൽ ക്യൂവിൽ അധികസമയം നിൽക്കണ്ട. ബോർഡിങ് ഗേറ്റിലും ഡിജി കൗണ്ടറിലൂടെ പ്രവേശിക്കാം. ആധാർ ബന്ധിതമായ മൊബൈൽ നമ്പർ ഉള്ളവർക്ക് മാത്രമാണ് നിലവിൽ ഡിജിയാത്ര സേവനം ലഭ്യമായിട്ടുള്ളത്. 

ഡിജി യാത്ര എങ്ങനെ?

• പ്ലേസ്റ്റോറിൽ നിന്ന് ഡിജിയാത്ര ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. 
• ആധാർ ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറും മറ്റ് വിവരങ്ങളും ഫോട്ടോയും നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം. 
• വിമാനക്കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് ഓൺലൈൻ ബോർഡിങ് പാസ് ഡൗൺലോഡ് ചെയ്യുക.
• ഡിജിയാത്രാ ആപ്പിൽ ബോർഡിങ് പാസിലെ ബാർ കോഡ് സ്കാൻ ചെയ്യുകയോ അപ്ലോഡ് ചെയ്യുകയോ ചെയ്യാം.
• ബോർഡിങ് പാസ് ലിങ്ക് ആയാൽ ഷെയർ ബട്ടൺ അമർത്തുന്നതോടെ യാത്രാവിവരങ്ങൾ വിമാനത്താവളത്തിലെ ഡിജിയാത്ര സംവിധാനത്തിലേക്ക് കൈമാറും. ക്യൂആർ കോഡ് ലഭിക്കും. 
• ക്യൂആർ കോഡ് വിമാനത്താളത്തിൽ ടെർമിനലിന് മുന്നിലെ ഡിജിയാത്ര എൻട്രി ഗേറ്റിൽ സ്കാൻ ചെയ്യുക. ഗേറ്റിലെ കാമറയിൽ മുഖം കാണിച്ചാൽ ഗേറ്റ് താനെ തുറക്കും. 
• സെക്യൂരിറ്റി ഗേറ്റിൽ ഡിജി യാത്രക്കാർക്കായി പ്രത്യേക ക്യൂ ഉണ്ട്. ഹാൻഡ് ബാഗ് പരിശോധനയ്ക്ക് നൽകി ഗേറ്റ് കാമറയിൽ മുഖം കാണിക്കുന്നതോടെ ഗേറ്റ് തുറക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com