വിഖ്യാത സംവിധായകൻ കെഎസ് സേതുമാധവൻ അന്തരിച്ചു

ഇന്നു പുലർച്ചെ ചെന്നൈയിലെ കോടമ്പാക്കത്തുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യം
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on
1 min read

ചെന്നൈ; മലയാളത്തിന്റെ വിഖ്യാത സംവിധായകൻ കെഎസ് സേതുമാധവൻ അന്തരിച്ചു. 90 വയസായിരുന്നു. ഇന്നു പുലർച്ചെ ചെന്നൈയിലെ കോടമ്പാക്കത്തുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹചമായ അസുഖങ്ങളെ തുടർന്നാണ് മരണം. ഓടയിൽ നിന്ന്, യക്ഷി ഉൾപ്പടെയുള്ള നിരവധി ക്ലാസിക് സിനിമകളുടെ ശിൽപിയാണ് സേതുമാധവൻ. 

മലയാളത്തിന് അടിത്തറപാകിയ സംവിധായകൻ

മലയാള സിനിമാ മേഖലയ്ക്ക് അടിത്തറപാകിയ സംവിധായകനാണ് സേതുമാധവൻ. 1960ൽ സിനിമയിലേക്ക് എത്തിയ അദ്ദേഹം 60ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഓപ്പോൾ, ചട്ടക്കാരി, അരനാഴിക നേരം, കടൽപാലം, പണിതീരാത്ത വീട്, അനുഭവങ്ങൾ പാളിച്ചകൾ, പുനർജന്മം തുടങ്ങിയവയാണ് പ്രധാന സിനിമകൾ. 1991 ൽ ഇറങ്ങിയ വേനൽ കിനാവുകളാണ് മലയാളത്തിലെ അവസാന ചിത്രം. 

1931ൽ പാലക്കാടാണ് സേതുമാധവൻ ജനിക്കുന്നത്. കെ രാംനാഥിന്റെ സഹസംവിധായകനായാണ് സിനിമയിലേക്ക് എത്തിയത്. 1960ൽ പുറത്തിറങ്ങിയ വിരവിജയയിലൂടെയാണ് സ്വതന്ത്ര്യ സംവിധായകനായി. അച്ഛനും ബാപ്പയും എന്ന സിനിമയ്ക്ക് മികച്ച ചിത്രത്തിനുള്ള ദേശിയ പുരസ്കാരം ലഭിച്ചു. കൂടാതെ തമിഴ് സിനിമയായ മറുപക്കത്തിനും തെലുങ്ക് സിനിമ സ്ത്രീയ്ക്കും ദേശിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.  നാലു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി. 2009ൽ ജെസി ഡാനിയൽ പുരസ്കാരം നൽകി അദ്ദേ​ഹത്തെ ആദരിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com