എറണാകുളം ജില്ലാ കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു; എത്തിയത് കുടുംബാംഗങ്ങൾക്കൊപ്പം, വിഡിയോ 

ഭർതൃ പിതാവ് വെങ്കിട്ടരാമൻ, അമ്മ രാജം എന്നിവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

കൊച്ചി: എറണാകുളം ജില്ലയുടെ കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന കളക്ടർ ജാഫർ മാലിക്കിൽ നിന്നാണ് രേണു രാജ് ചുമതയേറ്റെടുത്തത്. ചുമതല ഏറ്റെടുക്കാനെത്തിയ ഡോ. രേണു രാജിനെ എഡിഎം എസ്. ഷാജഹാൻ സ്വീകരിച്ചു. 

വികസന, ക്ഷേമ കാര്യങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകുമെന്ന് ചുമതല ഏറ്റെടുത്ത ശേഷം രേണു രാജ് പറഞ്ഞു. കുടുംബാംഗങ്ങളോടൊപ്പമാണ് കളക്ടറെത്തിയത്. അച്ഛൻ എം കെ രാജകുമാരൻ നായർ, അമ്മ വി എൻ ലത, സഹോദരി ഡോ. രമ്യ രാജ് എന്നിവരും കളക്ടറുടെ ഭർതൃ പിതാവ് വെങ്കിട്ടരാമൻ, അമ്മ രാജം എന്നിവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് രേണു രാജ് ആലപ്പുഴ ജില്ല കളക്ടർ സ്ഥാനമൊഴിഞ്ഞത്. രേണു രാജിന്റെ ഭർത്താവ് ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് ആണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടർ. 

കളക്ടറുടെ ഫേയ്സ്ബുക്ക് പോസ്റ്റ്

എറണാകുളം ജില്ലയുടെ 33-ാമത് കളക്ടറായി  ശ്രീ. ജാഫർ മാലിക്കിൽ നിന്നും ഇന്ന് ചുമതല ഏറ്റെടുത്തു. ഐ.എ.എസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം അസിസ്റ്റന്റ് കളക്ടറായി പരിശീലനത്തിന് നിയോഗിക്കപ്പെട്ട ജില്ല കൂടിയാണ് എറണാകുളം. 
പരിശീലന വേളയിലും ഫോർട്ടുകൊച്ചി സബ് കളക്ടറുടെ സ്വതന്ത്ര ചുമതല വഹിച്ച ഘട്ടത്തിലും ജില്ലയെ അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട്. വികസന, ക്ഷേമ കാര്യങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകും. ജില്ലയുടെ വിവിധ പ്രശ്നങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കും. ജനപ്രതിനിധികൾ, കോർപ്പറേഷൻ, വിവിധ സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും.
മികച്ച പ്രവർത്തനം കാഴ്ച്ച വയ്ക്കുന്നതിന് മുൻഗാമികളായ കളക്ടർമാർക്ക് നൽകിയ പിന്തുണ ഇക്കുറിയും ഉണ്ടാകുമെന്നുറപ്പുണ്ട്. ലോകത്തിലെ ഏറ്റവും മികവുറ്റ പ്രദേശങ്ങളിലൊന്നായി എറണാകുളത്തെ മാറ്റിയെടുക്കുന്നതിന് നമുക്കേവർക്കും ഒറ്റക്കെട്ടായി പരിശ്രമിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com