തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശന നടപടികൾ നവംബർ 25 വരെ നീട്ടി. നിലവിൽ രണ്ട് അലോട്ട്മെന്റ് പൂർത്തിയാക്കിയ പ്രവേശനനടപടിയിൽ മൂന്നാം അലോട്ട്മെൻറും ബാക്കി സീറ്റുകളിലേക്ക് മോപ് അപ് കൗൺസലിങ്ങും നടത്തും. നിലവിൽ രണ്ടാം അലോട്ട്മെൻറ് പ്രകാരമുള്ള വിദ്യാർത്ഥിപ്രവേശനം ഇന്ന് അവസാനിക്കും.
രണ്ട് അലോട്ട്മെൻറിന് ശേഷവും ഒട്ടേറെ എൻജിനീയറിങ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഐഐടി, എൻഐടികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് ആദ്യ അലോട്മെന്റ് ഒക്ടോബർ 27നാണ്. ഇതിനു ശേഷം സീറ്റുകളിൽ ഒഴിവുണ്ടാകാൻ സാധ്യത പരിഗണിച്ചാണ് പ്രവേശന തിയതി നീട്ടിയത്. തുടർ അലോട്ട്മെൻറ് നടപടികൾ പ്രവേശനപരീക്ഷ കമീഷണറേറ്റ് വൈകാതെ പ്രസിദ്ധീകരിക്കും.
ബിടെക് പ്രവേശനം പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം ആവശ്യപ്പെട്ടു സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. എഐസിടിഇ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുന്നതിനാലാണ് പ്രത്യേകാനുമതി ഹർജി നൽകിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates