

തൃശൂർ: എക്‌സ്പ്രസ് ദിനപത്രത്തിന്റെ ഉടമയും മുഖ്യപത്രാധിപരുമായിരുന്ന കെ ബാലകൃഷ്ണന്‍ അന്തരിച്ചു. 87 വയസായിരുന്നു. മൃതദേഹം ഷൊര്‍ണ്ണൂര്‍ റോഡ് കൊരണ്ടാട്ടില്‍ ലൈനിലെ മുരുക നിവാസില്‍ പൊതുദര്‍ശനത്തിനു വച്ചു. വൈകിട്ട് 6ന് പൂങ്കുന്നം ബ്രാഹ്മണസഭ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
കേരളത്തിലെ മാധ്യമ രംഗത്ത് മായാത്ത മുദ്രപതിപ്പിച്ച എക്‌സ്പ്രസ് പത്രം 1944 ല്‍ ബാലകൃഷ്ണന്റെ പിതാവ് കെ കൃഷ്ണനാണ് സ്ഥാപിച്ചത്. ബാലാജി എന്ന പേരില്‍ സിനിമ നിരൂപകനായി പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന കെ ബാലകൃഷ്ണന്‍ 1970 നവംബറില്‍ പിതാവിന്റെ മരണ ശേഷമാണ് മുഖ്യപത്രാധിപരായത്.
ധനലക്ഷ്മി ബാങ്ക്, അംബാള്‍ ചിട്ടീസ് എന്നിവയുടെ ഡയറക്ടറായിരുന്നു. നൃത്ത കലാ പരിശീലനത്തിനായി കെ കൃഷ്ണന്‍ സ്ഥാപിച്ച നടന നികേതനത്തിനും നേതൃത്വം നല്‍കിയുന്നു. 1993ല്‍ ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി എക്‌സ്പ്രസ് ഏറ്റെടുത്തിന് ശേഷമാണ് പത്രാധിപരുടെ ചുമതല ഒഴിഞ്ഞത്.
ചന്ദ്രയാണ് ഭാര്യ. ബംഗളൂരുവില്‍ ടൈംസ്ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റായ കൃഷ്ണന്‍, വിദ്യ എന്നിവര്‍ മക്കളും കാലിഫോര്‍ണിയയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ കുമാര്‍ മരുമകനുമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates