കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള മുൻ മന്ത്രി പി തിലോത്തമന്റെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വീട്ടിൽവച്ചു ചുമയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് അദ്ദേഹത്തെ ആദ്യം ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെവച്ച് ഹൃദയാഘാതവും ചെറിയ വിറയലും ഉണ്ടായിതിനെ തുടർന്നാണ് എറണാകുളത്തേക്കു മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വീണാ ജോർജ് എന്നിവർ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതി വിലയിരുത്തി. മന്ത്രിമാരായ പി പ്രസാദ്, കെ രാജൻ എന്നിവർ ആശുപത്രിയിലെത്തി ഡോക്ടർമാരുമായി ചർച്ച നടത്തി.മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും പി പ്രസാദ് പറഞ്ഞു.
പ്രത്യേക സംഘത്തെ നിയോഗിച്ചാണ് ചികിത്സയും നിരീക്ഷണവും നടത്തുന്നത്. ഇന്നലെ എംആർഎ സ്കാൻ നടത്തിയിരുന്നു. മെഡിക്കൽ സംഘത്തിലെ അംഗങ്ങൾ മറ്റു വിദഗ്ധ ഡോക്ടർമാരുമായി ഓൺലൈൻ ആശയവിനിമയം നടത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
