'ഗോവിന്ദന്‍ മാഷ് പറഞ്ഞത് കൃത്യം'; പാംപ്ലാനിയെ വിമര്‍ശിച്ചതില്‍ പരോക്ഷ പിന്തുണയുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാള്‍ ഇല്ലെന്നുമായിരുന്നു എം വി ഗോവിന്ദന്‍ വിമര്‍ശിച്ചത്
Geevarghese Mar Koorilos indirectly supports mv govindan
എം വി ഗോവിന്ദന്‍, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
Updated on
1 min read

കൊച്ചി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രണ്ട് നിലപാടുകള്‍ സ്വീകരിച്ചതിന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ വിമര്‍ശിച്ച എം വി ഗോവിന്ദനെ പരോക്ഷമായി പിന്തുണച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.

പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാള്‍ ഇല്ലെന്നുമായിരുന്നു എം വി ഗോവിന്ദന്‍ വിമര്‍ശിച്ചത്.ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോള്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്തുതി പറഞ്ഞുവെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം.

Geevarghese Mar Koorilos indirectly supports mv govindan
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ച് കുപ്പികളിലാക്കി വില്‍പ്പന; 6500 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടി
എം വി ഗോവിന്ദന്‍
എം വി ഗോവിന്ദന്‍

വിഷയം പ്രത്യക്ഷമായി പരാമര്‍ശിക്കാതെ എം വി ഗോവിന്ദനെ പിന്തുണച്ചാണ് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്റെ കുറിപ്പ്. 'ഗോവിന്ദന്‍ മാഷ് പറഞ്ഞത് കൃത്യമാണ് : ഒപ്പം. ''കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ''... എന്നായിരുന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

എന്നാല്‍ എം വി ഗോവിന്ദന്റെ വിമര്‍ശനത്തിനെതിരെ തലശ്ശേരി അതിരൂപത വാര്‍ത്ത കുറിപ്പിറക്കിയിരുന്നു. എം വി ഗോവിന്ദന്റെ പ്രസ്താവന ഫാസിസ്റ്റുകളുടേതിന് തുല്യമാണ്. എ കെ ജി സെന്ററില്‍ നിന്ന് തീട്ടൂരം വാങ്ങിയ ശേഷമാണോ മെത്രാന്മാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അതിരൂപത വാര്‍ത്താക്കുറിപ്പില്‍ ചോദിച്ചു.

Geevarghese Mar Koorilos indirectly supports mv govindan
'മകളുടെ മരണത്തിന് കാരണം ലൗ ജിഹാദ്, എന്‍ഐഎ അന്വേഷണം വേണം'; മുഖ്യമന്ത്രിക്ക് മാതാവിന്റെ നിവേദനം
Summary

Geevarghese Mar Koorilos indirectly supports mv govindan's criticism of Pamplani

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com