ഒ പി ടിക്കറ്റും ഇനി അക്ഷയകേന്ദ്രം വഴി; സംവിധാനം ഉടൻ 

ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി അക്ഷയകേന്ദ്രങ്ങളെ ഒ പി ടിക്കറ്റ് ബുക്കിങ് കേന്ദ്രങ്ങളാക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: സർക്കാർ ആശുപത്രികളിലെ ഒ പി ടിക്കറ്റ് അക്ഷയകേന്ദ്രത്തിലെത്തി ബുക്ക് ചെയ്യാൻ അവസരമൊരുങ്ങുന്നു. ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി അക്ഷയകേന്ദ്രങ്ങളെ ഒ പി ടിക്കറ്റ് ബുക്കിങ് കേന്ദ്രങ്ങളാക്കും. പുതിയ സംവിധാനം സംസ്ഥാനത്ത്‌ ഉടൻ നിലവിൽവരും.

ഒ പി ടിക്കറ്റ് വീട്ടിലിരുന്നു ബുക്ക്‌ ചെയ്യാമെന്ന ഇ-ഹെൽത്ത് പദ്ധതിയുടെ സവിശേഷത പ്രയോജനപ്പെടു‌ത്താൻ കഴിയാത്തവർക്കായാണ് ഈ സൗകര്യം ആലോചിച്ചത്. സ്വന്തമായി മൊബൈൽ ഫോണിലോ കംപ്യൂട്ടറിലോ ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താൻ കഴിയാത്തവരോ ആയ ആളുകളെ സഹായിക്കാനാണ് അക്ഷയകേന്ദ്രങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. 

വ്യക്തിവിവരങ്ങൾ ആധാറുമായി ബന്ധിപ്പിച്ചാണ് ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി ലഭിക്കുന്ന തിരിച്ചറിയൽ നമ്പർ ഉപയോഗിച്ച് ഒപി ബുക്കിങ് സാധ്യമാകും. ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന സമയത്തുമാത്രം രോഗി ആശുപത്രിയിൽ എത്തിയാൽ മതിയാകും.  

ഒറ്റ ക്ലിക്കിൽ തന്നെ രോ​ഗിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡോക്ടർക്ക് അറിയാനാകുന്നതാണ് പുതിയ സംവിധാനം. രോ​ഗിക്ക് എന്തെല്ലാം രോഗങ്ങളുണ്ടെന്നും ഏതൊക്കെമരുന്നാണ് നിലവിൽ കഴിക്കുന്നതെന്നതുമടക്കമുള്ള വിവരങ്ങൾ ഇതുവഴി ലഭിക്കും. രോ​ഗിയുടെ  ജീവിതസാഹചര്യങ്ങൾ, ഭക്ഷണം, വിദ്യാഭ്യാസം, കുടിവെള്ളസ്രോതസ്സ്, വീടു സ്ഥിതിചെയ്യുന്ന പ്രദേശത്തെ പ്രത്യേകതകൾ എന്നിവയും അറിയാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com