ചരക്കുവാഹന ഉടമകളില്‍ നിന്ന് 3.5 ലക്ഷം കൈക്കൂലി; ജിഎസ്ടി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍

GST Intelligence officer was caught by Vigilance accepting a bribe
സുമന്‍
Updated on
1 min read

പാലക്കാട്: ചരക്കുവാഹനങ്ങളിലെ ഉടമകളില്‍ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഇന്റലിജന്‍സ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍. 3.5 ലക്ഷം രൂപ കൈക്കൂലി പണവുമായി പുതുശ്ശേരി ജവഹര്‍ നഗര്‍ സ്വദേശി സുമന്‍ (55) ആണ് അറസ്റ്റിലായത്. പാലക്കാട് ജിഎസ്ടി ഓഫിസിലുള്ള വാളയാര്‍ സ്‌ക്വാഡിലെ ഇന്റലിജന്‍സ് ഓഫിസറാണ് സുമന്‍.

അമിതഭാരം ആരോപിച്ച് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം പിടികൂടിയ വാഹനങ്ങളിലെ ഉടമകളില്‍ നിന്നാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. രണ്ടാഴ്ച മുന്‍പ് സ്‌ക്രാപ് കയറ്റി വന്ന രണ്ടു വാഹനങ്ങള്‍ സുമന്റെ നേതൃത്വത്തിലുള്ള ഇന്റലിജന്‍സ് സ്‌ക്വാഡ് പരിശോധനയ്ക്കിടെ പിടികൂടിയിരുന്നു.

അമിത ഭാരം ആരോപിച്ചാണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. ഇതിനു പിഴയും ചുമത്തി. ഇതൊഴിവാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടു. 4 ലക്ഷം രൂപയാണ് സുമന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് 3.5 ലക്ഷം രൂപ പറഞ്ഞ് ഉറപ്പിക്കുകയായിരുന്നു. ഇത് വാങ്ങാന്‍ ഉച്ചയോടെ പുതുശ്ശേരി കുരുടിക്കാട് വച്ച് ഒരുങ്ങുമ്പോഴാണ് ലോറിക്കാരുടെ വേഷത്തിലെത്തിയ വിജിലന്‍സ് ടീം സുമനെ പിടികൂടിയത്.

ലോറി ഉടമയുടെയും ജീവനക്കാരുടെയും പരാതിയിലായിരുന്നു വിജിലന്‍സിന്റെ മിന്നല്‍ നീക്കം. തുടര്‍ന്ന് സുമന്റെ ജവഹര്‍ നഗറിലെ വീട്ടിലും പരിശോധന നടത്തിയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. നേരത്തെയും ഇയാള്‍ക്കെതിരെ കൈക്കൂലി ആരോപണങ്ങളുണ്ടായിട്ടുണ്ട്.

Summary

GST Intelligence officer was caught by Vigilance accepting a bribe of Rs 3.5 lakh from vehicle owners to avoid overloading fines.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kerala native was apprehended by customs officials at Kochi International Airport with approximately two crore rupees worth of gold
Vijay's TVK sacks Tamil Nadu panchayat leader over viral ₹1.3 lakh bribe video
US national under scanner for trying to cross India-Nepal border
narendra modi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com