'ഹമാസ് ഭീകരര്‍'; കെകെ ശൈലജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍, ഇസ്രയേല്‍-ഹമാസ് അനുകൂലികളുടെ കൂട്ടത്തല്ല്

ഹമാസ്-ഇസ്രയേല്‍ യുദ്ധത്തെ കുറിച്ച് അഭിപ്രായം പങ്കുവച്ച മുന്‍ മന്ത്രി കെകെ ശൈലജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ, ഹമാസ്-ഇസ്രയേസല്‍ അനുകൂലികളുടെ പോര്
ഫയല്‍ചിത്രം
ഫയല്‍ചിത്രം
Updated on
1 min read

മാസ്-ഇസ്രയേല്‍ യുദ്ധത്തെ കുറിച്ച് അഭിപ്രായം പങ്കുവച്ച മുന്‍ മന്ത്രി കെകെ ശൈലജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ, ഹമാസ്-ഇസ്രയേസല്‍ അനുകൂലികളുടെ പോര്. ഹമാസിനെ ഭീകരര്‍ എന്ന് വിശേഷിച്ചതിന് എതിരെ നിരവധി കമന്റുകളാണ് വരുന്നത്. അതേസമയം, ഇസ്രയേല്‍ ആക്രമണത്തെ വിമര്‍ശിച്ചതിന്റെ പേരിലും നിരവധി വിമര്‍ശനങ്ങള്‍ വന്നിട്ടുണ്ട്. 

'അധികാര ഭ്രാന്തിന്റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങള്‍. നിഷ്‌കളങ്കരായ അനേകം മനുഷ്യര്‍ ഓരോ യുദ്ധത്തിലും കുരുതി കൊടുക്കപ്പെടുന്നു. ബോംബാക്രമണത്തില്‍ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകള്‍ നമ്മുടെ ഉറക്കം കെടുത്തുന്നു. ഇസ്രയേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മനഃസ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും. അതോടൊപ്പം 1948 മുതല്‍ പലസ്തീന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും അതിനു കാരണക്കാര്‍ ഇസ്രയേലും
അവര്‍ക്ക് പിന്തുണ നല്‍കുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാര്‍ഥ്യം മറച്ചുവെക്കാന്‍ കഴിയില്ല.മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ യുദ്ധങ്ങളില്‍ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി നെടുവീര്‍പ്പിടുക മാത്രമല്ല പ്രതിഷേധിക്കുക കൂടിചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്വം'- കെ കെ ശൈലജ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

ഹമാസ് ഭീകരവാദികളാണെങ്കില്‍ ചെ ഗുവേര ഭീകരനല്ലെ എന്നതടക്കമുള്ള മറുപടികളുമായി ഹമാസിനെ പിന്തുണയ്ക്കുന്നവര്‍ രംഗത്തെത്തി. 

കമ്മ്യൂണിസ്റ്റുകള്‍ ലോകത്ത് നടത്തിയ കുരുതിയുടെ അത്രയും ഇസ്രയേല്‍ നടത്തുന്നില്ലെന്നും ഹമാസിനെ തുടച്ചു നീക്കി ഇസ്രയേലിന്റെ ഭാഗമാക്കണമെന്നും ഇസ്രയേലിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com