അടൂരിലും കൊട്ടാരക്കരയിലും കനത്തമഴ, ആലിപ്പഴം വീഴ്ച; വ്യാപക നാശനഷ്ടം, മരം ഒടിഞ്ഞുവീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

അടൂരില്‍ കനത്തമഴയിലും കാറ്റിലും വ്യാപക നാശനഷ്ടം
അടൂരില്‍ കനത്തമഴയില്‍ മരം ഒടിഞ്ഞുവീണ നിലയില്‍, സ്‌ക്രീന്‍ഷോട്ട്‌
അടൂരില്‍ കനത്തമഴയില്‍ മരം ഒടിഞ്ഞുവീണ നിലയില്‍, സ്‌ക്രീന്‍ഷോട്ട്‌
Updated on
1 min read

പത്തനംതിട്ട: അടൂരില്‍ കനത്തമഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിനെ തുടര്‍ന്ന്  മരം ഒടിഞ്ഞുവീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. നെല്ലിമുകള്‍ സ്വദേശി മനുമോഹനാണ് മരിച്ചത്. ചൂരക്കോടാണ് സംഭവം.

കനത്തമഴയെ തുടര്‍ന്ന് അടൂരിന്റെ പലയിടത്തും നാശനഷ്ടങ്ങള്‍ സംഭവിച്ചു. മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞുവീണാണ് നാശനഷ്ടം ഏറെയും. കനത്തമഴയ്ക്ക് പിന്നാലെ അടൂരില്‍ ആലിപ്പഴം വീഴ്ചയും ഉണ്ടായി. 

കൊട്ടാരക്കരയിലും കനത്തമഴയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. കാറ്റത്ത് പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്നു. പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളില്‍ മരം വീണു. 

വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് എന്നി  ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ  മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com