'ഞാന്‍ കാനയിലും കനാലിലുമൊന്നുമല്ല'; വീഡിയോയുമായി പി വി അന്‍വര്‍

വിദേശത്ത് ജയിലിലാണെന്ന പ്രചാരണങ്ങള്‍ക്കിടെ ഫെയ്‌സ്ബുക്കില്‍ വീഡിയോയുമായി പി വി അന്‍വര്‍ എംഎല്‍എ
പി വി അന്‍വറിന്റെ വീഡിയോയില്‍ നിന്ന്‌
പി വി അന്‍വറിന്റെ വീഡിയോയില്‍ നിന്ന്‌
Updated on
1 min read

വിദേശത്ത് ജയിലിലാണെന്ന പ്രചാരണങ്ങള്‍ക്കിടെ ഫെയ്‌സ്ബുക്കില്‍ വീഡിയോയുമായി പി വി അന്‍വര്‍ എംഎല്‍എ. ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട് താനിപ്പോള്‍ ആഫ്രിക്കന്‍ രാജ്യമായ സിയെറ ലിയോണിലാണ് ഉള്ളതെന്നാണ് അന്‍വര്‍ പറയുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതിയോടെയാണ് താന്‍ ഇവിടെയെത്തിയതെന്നും അന്‍വര്‍ പറയുന്നു. 

നേരത്തെ, പി വി അന്‍വര്‍ ഖാനയിലെ ജയിലിലാണെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം വാര്‍ത്ത നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോയുമായി അന്‍വര്‍ രംഗത്തുവന്നിരിക്കുന്നത്.
 

വിഡിയോയ്‌ക്കൊപ്പം അന്‍വര്‍ പങ്കുവച്ചിരിക്കുന്ന കുറിപ്പ്: 


എന്നെ ഇത്രമാത്രം സ്‌നേഹിക്കുന്ന പ്രിയപ്പെട്ട ഊത്ത് കോണ്‍ഗ്രസുകാരേ..മൂത്ത കോണ്‍ഗ്രസുകാരേ..

നിങ്ങളുടെ സ്‌നേഹം ഇത്രനാളും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല ഏന്ന കുറ്റബോധം എനിക്കിന്നുണ്ട്..ആദ്യമേ പറയാമല്ലോ..ഞാന്‍ കാനയിലും കനാലിലുമൊന്നുമല്ല..ഇപ്പോളുള്ളത് ആഫ്രിക്കന്‍ രാജ്യമായ സിയെറ ലിയോണിലാണ്.ഇനി കാര്യത്തിലേക്ക് വരാം..രാഷ്ട്രീയം എന്റെ ഉപജീവന മാര്‍ഗ്ഗമല്ല..അതിന്റെ പേരില്‍ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്പാദിച്ചിട്ടുമില്ല.ജീവിതമാര്‍ഗ്ഗം ഏന്ന നിലയില്‍ ഒരു പുതിയ സംരംഭവുമായി ഇവിടെ എത്തിയതാണ്.പ്രവര്‍ത്തനങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണ്.ഈ രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ സഹായത്തോടെ കൂടിയാണ് ഇവിടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.നൂറോളം തൊഴിലാളികള്‍ ഒപ്പമുണ്ട്.കൂടുതല്‍ വിശദമായി കാര്യങ്ങള്‍ വീഡിയോയില്‍ പറയുന്നുണ്ട്..(വീഡിയോ ആദ്യാവസാനം നിങ്ങള്‍ കാണണം.എങ്കിലേ പുതിയ തിരക്കഥകള്‍ക്കുള്ള ത്രെഡ് കിട്ടൂ.)പൗഡര്‍ കുട്ടപ്പന്മാര്‍ക്കും വീക്ഷണം പത്രത്തിനും ചില വാലാട്ടി മാധ്യമങ്ങള്‍ക്കുമുള്ള ചായയും വടയും കൃത്യമായി തരുന്നുണ്ട്..
എല്ലാവരും അവിടൊക്കെ തന്നെ കാണണം.

എന്നാല്‍ ശരി..
വര്‍മ്മസാറിനോട് പറഞ്ഞതേ 
നിങ്ങളോടും പറയാനുള്ളൂ..
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com