'മനസമാധാനം കെടുത്താതെ ഇറങ്ങിപ്പോകു'- പ്രഫുൽ പട്ടേലിന്റെ ഫെയ്സ്ബുക്ക് പേജിൽ പൊങ്കാലയിട്ട് മലയാളികൾ

'മനസമാധാനം കെടുത്താതെ ഇറങ്ങിപ്പോകു'- പ്രഫുൽ പട്ടേലിന്റെ ഫെയ്സ്ബുക്ക് പേജിൽ പൊങ്കാലയിട്ട് മലയാളികൾ
പ്രഫുൽ പട്ടേൽ/ ഫെയ്സ്ബുക്ക്
പ്രഫുൽ പട്ടേൽ/ ഫെയ്സ്ബുക്ക്
Updated on
1 min read

കോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെതിര രൂക്ഷ വിമർശനവുമായി അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ മലയാളികളുടെ കടുത്ത പ്രതിഷേധം. ലക്ഷത്തിന് മേൽ കമന്റുകളാണ് ഒരു പോസ്റ്റിനു കീഴിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേരളത്തോട് ഏറ്റവും കൂടുതൽ ബന്ധം പുലർത്തുന്ന ലക്ഷദ്വീപിനും അവിടുത്തെ നിവാസികൾക്കും കേരളത്തിൽ നിന്ന് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. 

ലക്ഷദ്വീപ് നിവാസികളുടെ സ്വര്യജീവിതം തകർക്കാനുള്ള നീക്കത്തിൽ നിന്ന് അഡ്മിനിസ്‌ട്രേറ്റർ പിൻമാറണമെന്നാവശ്യപ്പെട്ടാണ് മലയാളികൾ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രഫുൽ പട്ടേൽ അടുത്തിടെ ചെയ്ത ഏതാനും പോസ്റ്റുകൾക്ക് കീഴിലാണ് കമന്റുകൾ. അഡ്മിനിസ്‌ട്രേറ്റർ നടപ്പിലാക്കുന്ന പുതിയ നയങ്ങൾ ലക്ഷദ്വീപിന്റെ സംസ്‌കാരത്തെയും സാമൂഹിക ജീവിതത്തെയും തകർക്കുമെന്നും നടപടികളിൽ നിന്ന് പിൻമാറണമെന്നും കമന്റുകളിൽ ആവശ്യപ്പെടുന്നു. ഗോബാക്ക് പട്ടേൽ, സ്റ്റാൻഡ് വിത്ത് ലക്ഷദ്വീപ്, സേവ് ലക്ഷദ്വീപ് തുടങ്ങിയ ഹാഷ് ടാഗുകളുമായാണ് പ്രതിഷേധക്കമന്റുകൾ.

അഡ്മിനിസ്‌ട്രേറ്റർ നടത്തുന്നത് തികച്ചും ജനാധിപത്യവിരുദ്ധമായ നടപടികളാണെന്നും സമാധാനപരമായി ജീവിക്കുന്ന ജനതയെ ക്രൂരമായി ദ്രോഹിക്കുകയാണെന്നും കമന്റുകളിൽ ആരോപിക്കുന്നു. തികച്ചും ജനാധിപത്യവിരുദ്ധവും ഒരുവിധത്തിലും ന്യായീകരിക്കാനാകാത്തതുമായ നീക്കങ്ങളിൽ നിന്ന് പിൻമാറണമെന്നും മനസമാധനം തകർക്കാതെ ഇറങ്ങിപ്പോകു തുടങ്ങി നിരവധി കമന്റുകളുമുണ്ട്. ഗുജറാത്ത് സ്വദേശിയായ പ്രഫുൽ പട്ടേലിന് മലയാളം മനസിലാകില്ലെന്നതിനാൽ ഗുജറാത്തി ഭാഷയിലും നിരവധി കമന്റുകൾ മലയാളികളുടെ വകയായി പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.

ഇതിനിടയിൽ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ചുകൊണ്ടും ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഇവരുമായി കടുത്ത ഏറ്റുമുട്ടലും കമന്റുകളുടെ രൂപത്തിൽ അഡ്മിനിസ്‌ട്രേറ്ററുടെ പേജിൽ നടക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com