സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സയില്ല; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണം: ശിവശങ്കര്‍ സുപ്രീംകോടതിയില്‍

ലൈഫ് മിഷന്‍ കേസില്‍ ജാമ്യം തേടിയുള്ള വാദത്തിനിടെയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്
എം ശിവശങ്കര്‍/ എക്‌സ്പ്രസ് ഫോട്ടോ
എം ശിവശങ്കര്‍/ എക്‌സ്പ്രസ് ഫോട്ടോ
Updated on
1 min read


ന്യൂഡല്‍ഹി: സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭ്യമല്ലെന്നും അതുകൊണ്ടാണ് സ്വകാര്യ ആശുപത്രിയില്‍ ചികത്സ വേണമെന്ന് ആവശ്യപ്പെടുന്നതെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍. ലൈഫ് മിഷന്‍ കേസില്‍ ജാമ്യം തേടിയുള്ള വാദത്തിനിടെയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

ഇതിനെ സുപ്രീംകോടതി ചോദ്യം ചെയ്തു. ശിവശങ്കര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നില്ലേ, എന്നിട്ട് സര്‍ക്കാര്‍ ആശുപത്രി മോശമാണ് എന്നാണോ പറയുന്നതെന്നു ജസ്റ്റിസ് എം എം സുന്ദരേഷ് ചോദിച്ചു. ശിവശങ്കറിന്റെ ആരോഗ്യം ക്ഷയിക്കുകയാണെന്നും ചികിത്സ വേണമെന്നും ശിവശങ്കറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ജയദീപ് ഗുപ്ത് വാദിച്ചു.

ശിവശങ്കര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ചികില്‍സ നിരസിച്ചെന്നും കേസില്‍ മറുപടി സമര്‍പ്പിക്കാന്‍ സമയം വേണമെന്നും ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത കോടതിയെ അറിയിക്കുകയായിരുന്നു. ഇഡി എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം ചോദിച്ചതോടെ ഓഗസ്റ്റ് രണ്ടിലേക്ക് കേസ് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com