'അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാതെ തൃശൂര്‍പ്പെരുമയെക്കുറിച്ച് പറയാനാകില്ല', എം എ ബേബിയെ ഓര്‍മ്മിപ്പിച്ച് ബിനോയ് വിശ്വം

സമ്മേളനത്തിന്റെ ഉദ്ഘാടകന്‍ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി ആയിരുന്നു
BINOY VISWAM
ബിനോയ് വിശ്വം എക്സ്പ്രസ് ഫയല്‍
Updated on
1 min read

തൃശൂര്‍: കേരള വികസന ശില്‍പ്പി സി അച്യുതമേനോന്റെ നാമം പരാമര്‍ശിക്കാതെ എങ്ങനെയാണ് തൃശൂരിന്റെ സമരപാരമ്പര്യത്തെയും സാഹിത്യചരിത്രത്തെയും കുറിച്ച് പറയാനാവുകയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂര്‍പ്പെരുമയെന്ന പേരില്‍ ദേശാഭിമാനി പത്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനത്തിന്റെ ഉദ്ഘാടകന്‍ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി ആയിരുന്നു . പ്രസംഗത്തില്‍ തൃശൂരിന്റെ കലാ-സാംസ്‌കാരിക-രാഷ്ട്രീയ മുന്നേറ്റങ്ങളെക്കുറിച്ചും തൃശൂരില്‍ നിന്ന് പ്രശസ്തിയുടെ കൊടുമുടിയേറിയവരെക്കുറിച്ചുമെല്ലാം എം എ ബേബി പരാമര്‍ശിച്ചിരുന്നു. എന്നാല്‍ മുന്‍ മുഖ്യമന്ത്രിയും സിപിഐ നേതാവുമായിരുന്ന സി അച്യുതമേനോനെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. എംഎ ബേബിക്ക് ശേഷം പ്രസംഗിക്കാനെത്തിയ ബിനോയ് വിശ്വം ഇക്കാര്യം ചൂണ്ടിക്കാട്ടുകയായിരുന്നു.

BINOY VISWAM
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

ആര്‍ക്കും നിഷേധിക്കാനോ തമസ്‌കരിക്കാനോ കഴിയാത്ത ജനനേതാവാണ് സി അച്യുതമേനോന്‍. ആരെങ്കിലും അദ്ദേഹത്തിന്റെ പേരും പ്രവര്‍ത്തനങ്ങളും മറന്നുപോയാല്‍ അത് ഓര്‍മ്മിപ്പിക്കേണ്ട ചുമതല ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ തനിക്കുണ്ടെന്നും ബിനോയ് വിശ്വം കപറഞ്ഞു. സിപിഎമ്മിനും സിപിഐയ്ക്കും ഇടതുപക്ഷ പ്രസ്ഥാനത്തെ കൂടുതല്‍ ശാക്തീകരിക്കുന്നതിനുള്ള ഉത്തരവാദിത്തത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ബിനോയ് വിശ്വം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

BINOY VISWAM
കണ്ണപുരം സ്‌ഫോടനം: അന്വേഷണം ക്രൈംബ്രാഞ്ചിന്; പ്രതി അനൂപ് മാലിക് പിടിയിലായത് കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ
Summary

It is impossible to talk about 'Thrissur Peruma' without mentioning Achutha Menon's name : Binoy Viswam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com