'നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് ; ഗുഡ് ബൈ കെസി'; കെ സുധാകരന്‍ കോണ്‍ഗ്രസിനോട് വിടപറയുന്നു?

കെ സുധാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കമെന്നാണ് സൂചന
K Sudhakaran, K C Venugopal
K Sudhakaran, K C Venugopalഫെയ്സ്ബുക്ക്
Updated on
1 min read

ന്യൂഡല്‍ഹി: സീറ്റ് നിഷേധിച്ചതില്‍ കടുത്ത അതൃപ്തിയുള്ള കെ സുധാകരന്‍ കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങുന്നതായി അഭ്യൂഹം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ഫോണില്‍ വിളിച്ച് ഗുഡ് ബൈ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് നടക്കാം എന്ന് സുധാകരന്‍ പറഞ്ഞതായാണ് വിവരം. കെ സുധാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കമെന്നാണ് സൂചന.

K Sudhakaran, K C Venugopal
കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

സ്ഥാനാര്‍ത്ഥിത്വം നല്‍കാത്ത എഐസിസിയുടെ തീരുമാനം കടുത്ത വഞ്ചനയും അപമാനിക്കലുമാണെന്ന് സുധാകരന്‍ അടുപ്പമുള്ളവരോട് പറഞ്ഞതായാണ് വിവരം. സീറ്റ് നല്‍കാത്ത പക്ഷം സ്വതന്ത്രനായി മത്സരിക്കാനും സുധാകരന്‍ നീക്കം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലപാട് വ്യക്തമാക്കാന്‍ ഉച്ചയ്ക്ക് 12 മണിക്ക് കെ സുധാകരന്‍ മാധ്യമങ്ങളെ കാണുന്നുണ്ട്.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഇടഞ്ഞു നില്‍ക്കുന്ന കെ സുധാകരനുമായി ബിജെപി നേതാക്കളും ബന്ധം പുലര്‍ത്തുന്നുണ്ട്. ബിജെപി കേന്ദ്ര നേതൃത്വം സുധാകരന്റെ അടുത്ത ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കണ്ണൂര്‍ സീറ്റ് വേണമെന്ന കെ സുധാകരന്റെ ആവശ്യം ഹൈക്കമാന്‍ഡ് തള്ളിയതില്‍ സുധാകര അനുകൂലികളും കടുത്ത പ്രതിഷേധത്തിലാണ്.

K Sudhakaran, K C Venugopal
'ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും?'

കെ സുധാകരന്‍ കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിച്ചാല്‍ പിന്തുണ നല്‍കുന്നതും ബിജെപി ആലോചിക്കുന്നുണ്ട്. കണ്ണൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ ധാരണയായ സി രഘുനാഥുമായി ബിജെപി സംസ്ഥാന - ദേശീയ നേതാക്കള്‍ സംസാരിച്ചു. സുധാകരന്‍ രംഗത്തു വന്നാല്‍ മത്സരത്തില്‍ നിന്നും പിന്മാറാനുള്ള സന്നദ്ധത രഘുനാഥിനോട് ബിജെപി നേതാക്കള്‍ തേടിയതായും വാര്‍ത്തകളുണ്ട്.

Summary

Reports says that, K Sudhakaran, who is deeply unhappy with being denied a seat, is preparing to leave the Congress.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com