സുരേഷ് ഗോപിയുടെ കലുങ്ക് സംവാദ വിവാദം; ആനന്ദവല്ലിക്ക് 'മരുന്നിന്' ആശ്വാസം; പലിശ നല്‍കി കരുവന്നൂര്‍ ബാങ്ക്

സിപിഎം പ്രവര്‍ത്തകരാണ് ആനന്ദവല്ലിയെ ബാങ്കിലെത്തിച്ചത്.
Karuvannur Bank paid interest on the deposited money to Anandavalli
suresh gopi, Anandavalli
Updated on
1 min read

തൃശൂര്‍: സുരേഷ് ഗോപിയുടെ കലുങ്ക് സംവാദ വിവാദത്തിലെ ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച പണത്തിന്റെ പലിശ ലഭിച്ചു. മരുന്ന് വാങ്ങുന്നതിനായി ആവശ്യപ്പെട്ട പതിനായിരം രൂപയാണ് കരുവന്നൂര്‍ ബാങ്ക് നല്‍കിയത്. സിപിഎം പ്രവര്‍ത്തകരാണ് ആനന്ദവല്ലിയെ ബാങ്കിലെത്തിച്ചത്.

തനിക്ക് പണം കിട്ടിയെന്നും സുരേഷ് ഗോപിയെ കാണുന്നതിനു പകരം ബാങ്ക് അധികൃതരെ കണ്ടാല്‍ മതിയായിരുന്നുവെന്നും ആനന്ദവല്ലി പ്രതികരിച്ചു. ആനന്ദവല്ലിയുടെ പ്രശ്നം ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പരിഹാരമുണ്ടായതെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.ചികിത്സാ ആവശ്യങ്ങള്‍ക്കായി കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച തുകയുടെ പലിശ ലഭിക്കണമെന്നായിരുന്നു ആനന്ദവല്ലിയുടെ ആഗ്രഹം.

Karuvannur Bank paid interest on the deposited money to Anandavalli
'അങ്ങേരുടെ സ്വഭാവം ആയിരിക്കും, നല്ലൊരു വാക്ക് പറയാമായിരുന്നു'; സുരേഷ് ഗോപിയുടെ മറുപടി വേദനിപ്പിച്ചെന്ന് ആനന്ദവല്ലി

കഴിഞ്ഞ ദിവസം നടന്ന കലുങ്ക് സംവാദത്തിനിടെയാണ് ആനന്ദവല്ലി സുരേഷ് ഗോപിയോട് തന്റെ നിക്ഷേപം തിരികെ ലഭിക്കുന്നതിനെക്കുറിച്ച് ചോദിച്ചത്. ഇതിന് മറുപടിയായി, ഇഡിപിടിച്ചെടുത്ത വസ്തുക്കള്‍ തിരികെ നല്‍കിയാല്‍ അത് സ്വീകരിച്ച് നിക്ഷേപകര്‍ക്ക് വീതിച്ച് നല്‍കാന്‍ മുഖ്യമന്ത്രിയോട് പറയാനാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്. ഈ സംഭവം ആനന്ദവല്ലിക്ക് വലിയ മാനസിക പ്രയാസമുണ്ടാക്കിയിരുന്നു.

Karuvannur Bank paid interest on the deposited money to Anandavalli
അപവാദ പ്രചാരണം: ഷൈനിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്; ദിനപ്പത്രത്തിനെതിരെയും കേസ്

ആനന്ദവല്ലിക്ക് ബാങ്കില്‍ 1.75 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഉണ്ടായിരുന്നത്. ഇതിന് മുമ്പ് കലുങ്ക് സംവാദത്തിലെ മറ്റൊരു വ്യക്തിക്ക് സുരേഷ് ഗോപി വാഗ്ദാനം ചെയ്ത സഹായം നിരസിച്ചപ്പോള്‍ സി.പി.എം. അവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയിരുന്നു. ഇത് രണ്ടാം തവണയാണ് കലുങ്ക് സംവാദം വിവാദമായതിന് ശേഷം സി.പി.എം. ഇടപെട്ട് സഹായം ചെയ്യുന്നത്.

Summary

Karuvannur Bank paid interest on the deposited money to Anandavalli

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com