ലോകസമാധാനത്തിന് അനുവദിച്ച 2 കോടി രൂപ എന്ത് ചെയ്തു? വിവരാവകാശവുമായി തൃശൂർ സ്വദേശി

2022-23 ബജറ്റിലെ കെ.എൻ ബാലഗോപാലിന്റെ പ്രഖ്യാപനത്തിൽ തുടർനടപടികളൊന്നുമില്ലെന്ന് മറുപടി
 Pinarayi Vijayan
Pinarayi Vijayan Center-Center-Trivandrum
Updated on
1 min read

തൃശ്ശൂർ: സംസ്ഥാന ബജറ്റിൽ ലോകസമാധാനത്തിന് വേണ്ടി വകയിരുത്തിയ രണ്ട് കോടി രൂപ എന്ത് ചെയ്തു എന്നന്വേഷിച്ച് തൃശൂർ സ്വദേശി നൽകിയ വിവരാവകാശ ഹർജിയും അതിന് ധനവകുപ്പ് നൽകിയ മറുപടിയും ചർച്ചയാകുന്നു. 2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് അവതരണത്തിനിടെ അന്നത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാലായിരുന്നു ലോകസമാധാനത്തിനായി രണ്ട് കോടി രൂപ അനുവദിക്കുന്നതായി പ്രഖ്യാപിച്ചത്.

 Pinarayi Vijayan
'സര്‍ക്കാരിനെ അനുസരിക്കാത്തവര്‍ എന്റെ കാലത്ത് തുടരില്ല; അന്ന് തലയില്‍ മുണ്ടിട്ടല്ലേ ഒപ്പിട്ടത്'

ലോകമെമ്പാടുമുള്ള പ്രഗത്ഭരായ സമാധാന പ്രവർത്തകരെയും ചിന്തകരെയും ഏകോപിപ്പിച്ചുകൊണ്ട് ഓൺലൈൻ ചർച്ചകളും അന്താരാഷ്ട്ര സെമിനാറുകളും സംഘടിപ്പിക്കുന്നതിനും, ആഗോളതലത്തിൽ സമാധാന പ്രസ്ഥാനങ്ങൾക്ക് കൂടുതൽ ശക്തിപകരുന്നതിനും വേണ്ടിയാണ് ഈ തുക നീക്കിവെക്കുന്നതെന്നായിരുന്നു അന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കിയത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ ലോകസമാധാനത്തിന് പണം നീക്കിവെച്ച നടപടി അന്ന് വലിയ രീതിയിൽ ട്രോളുകൾക്ക് വഴിവെച്ചിരുന്നു.

 Pinarayi Vijayan
നേരത്തെ മൂന്ന് ആനകള്‍; ഇപ്പോള്‍ ഗുരുവായൂരപ്പന് കാണിക്കയായി സ്വര്‍ണ്ണക്കിരീടം

തുടർനടപടികളില്ല, ഖജനാവിന് നഷ്ടവുമില്ല

ഈ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തുകയുടെ വിനിയോഗത്തെക്കുറിച്ച് അറിയാൻ തൃശൂർ സ്വദേശിയായ പൊതുപ്രവർത്തകൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. എന്നാൽ, ബജറ്റിൽ പ്രഖ്യാപിച്ച ഈ രണ്ട് കോടി രൂപ മറ്റ് യാതൊരുവിധ ആവശ്യങ്ങൾക്കും ഉപയോഗിച്ചിട്ടില്ലെന്നും ഈ തുകയുടെ വിനിയോഗത്തിന്മേൽ ധനവകുപ്പ് പിന്നീട് യാതൊരുവിധ തുടർനടപടികളും സ്വീകരിച്ചിട്ടില്ലെന്നുമായിരുന്നു ലഭിച്ച ഔദ്യോഗിക മറുപടി. പദ്ധതിക്കായി തുകയൊന്നും തന്നെ ഖജനാവിൽ നിന്ന് പിൻവലിച്ച് ചിലവഴിക്കാത്തതുകൊണ്ടുതന്നെ സംസ്ഥാന ഖജനാവിന് യാതൊരുവിധ സാമ്പത്തിക നഷ്ടവും സംഭവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.

വിവരാവകാശ അപേക്ഷ നൽകിയ ഘട്ടത്തിൽ ആദ്യമൊന്നും വ്യക്തമായ മറുപടി നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല. പിന്നീട് ഹർജിക്കാരൻ അപ്പീൽ അതോറിറ്റിയെ സമീപിച്ചതിന് ശേഷമാണ് വിവരങ്ങൾ നൽകാൻ ധനവകുപ്പ് തയ്യാറായത്.

 Pinarayi Vijayan
എല്ലാ സർക്കാർ ജീവനക്കാരും 'ലക്ഷങ്ങൾ' വാരുന്നില്ല!

വിവരാവകാശത്തിലെ പരിഹാസ ചോദ്യങ്ങൾ

സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെ പരോക്ഷമായി വിമർശിച്ചുകൊണ്ടുള്ള അതീവ പരിഹാസ രൂപേണയുള്ള ചോദ്യങ്ങളായിരുന്നു ഹർജിക്കാരൻ വിവരാവകാശ അപേക്ഷയിൽ ഉന്നയിച്ചിരുന്നത്.

ബജറ്റിൽ വകയിരുത്തിയ ഈ തുക ഉപയോഗിച്ച് ആഗോള സമാധാന ശ്രമങ്ങളുടെ ഭാഗമായി കേരളത്തിലെ എംഎൽഎമാരെ അമേരിക്കയിലേക്ക് വിടാൻ പദ്ധതിയുണ്ടോ, നിലവിലുള്ള ഇറാൻ - അമേരിക്ക യുദ്ധസാഹചര്യങ്ങളിൽ മധ്യസ്ഥത വഹിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും കേരളം ഈ തുക ഉപയോഗിച്ച് ശ്രമങ്ങൾ നടത്തുന്നുണ്ടോ, അന്താരാഷ്ട്രതലത്തിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലക്ഷ്യമിട്ട് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന നീക്കങ്ങൾ പോലെ കേരള സർക്കാരിനും നോബൽ സമ്മാനം നേടിയെടുക്കാൻ ഈ തുക വഴി എന്തെങ്കിലും പദ്ധതികളുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഹർജിക്കാരൻ ഉന്നയിച്ചത്.

Summary

An official Right to Information (RTI) response tracking the legislative announcements of the previous LDF administration has confirmed that the ₹2 crore fund earmarked for "global peace initiatives" remains entirely unutilized.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com