ഇനി ഹൈക്കോടതിയിൽ ജാമ്യാപേക്ഷകൾ നൽകേണ്ടത് നിശ്ചിത മാതൃകയിൽ, പരിശോധന ‘മെഷീൻ ലേണിങ്’ വഴി; ഇന്ത്യയിൽ ആദ്യം 

‘ഓട്ടോ സ്ക്രൂട്ടിനി’ എന്ന ഓപ്ഷനാണു ജാമ്യാപേക്ഷകൾ പരിശോധിക്കാനായി നിലവിൽ വരിക
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം
Updated on
1 min read


കൊച്ചി: മെഷീൻ ലേണിങ്ങിലൂടെ ജാമ്യാപേക്ഷകളിൽ അപാകതകളുണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനം അടുത്ത തിങ്കളാഴ്ച മുതൽ ഹൈക്കോടതിയിൽ നിലവിൽ വരും. ‘ഓട്ടോ സ്ക്രൂട്ടിനി’ എന്ന ഓപ്ഷനാണു ജാമ്യാപേക്ഷകൾ പരിശോധിക്കാനായി നിലവിൽ വരിക. നിലവിലെ ‘സ്ക്രൂട്ടിനി ബൈ ഫയലിങ് സ്ക്രൂട്ടിനി ഓഫിസർ’ എന്ന ഓപ്‌ഷൻ ഈ മാസം അവസാനം വരെയുണ്ടാകും.

നിലവിൽ, ജാമ്യാപേക്ഷകൾ പരിശോധിക്കാൻ പത്ത് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇതിനു പകരമായാണു പുതിയ സംവിധാനം. ഇന്ത്യയിലാദ്യമായാണ് ഇത്തരത്തിലുള്ള സംവിധാനം നടപ്പാക്കുന്നത്. മെഷീൻ സ്ക്രൂട്ടിനി മൊഡ്യൂളിന്റെ പ്രവർത്തനം വിശകലനം ചെയ്ത ശേഷം അടുത്ത മാസം ആദ്യം മുതൽ ഈ സംവിധാനത്തിലേക്ക് മാറാനാണ് നീക്കം.

ഹൈക്കോടതിയിലെ ഐടി വിഭാഗമാണ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. തിങ്കളാഴ്ച മുതൽ നിശ്ചിത മാതൃകയിലായിരിക്കണം ജാമ്യാപേക്ഷകൾ ഫയൽ ചെയ്യേണ്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com